പാലക്കാട് മുൻ എംപി എം.ബി.രാജേഷിന്റെ ഭാര്യയെ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അനധികൃതമായി നിയമിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ യുവനജ സംഘടനകൾ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് സർവകലാശാല വളപ്പിൽ പ്രവേശിച്ചു. സർവകലാശാലയുടെ മറ്റൊരു ഗേറ്റിന് മുന്നിലാണ് യുവമോർച്ചയുടെ പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധം കണക്കിലെടുത്ത് സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.