പാലക്കാട് തിരുവിഴാംകുന്നിൽ 27 മേയ് 2020 ന് സ്ഫോടക വസ്തുപൊട്ടി വായ മുറിവേറ്റ് വെള്ളിയാർ പുഴയിൽ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഒന്നും .രണ്ടും പ്രതികളായ അമ്പലപ്പാറ സ്വദേശികളായ അബ്ദുൽ കരീം, മകൻ റിയാസുദ്ധീൻ എന്നിവരെ സംഭവം നടന്ന് ഒൻപത് മാസമായി
ഇതുവരെ വനം വകുപ്പിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല . ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും, വനം മന്ത്രിക്കും, കേന്ദ്ര വനം പരിസ്ഥ്തി മന്ത്രിക്കും, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ജില്ലാ വനം വകുപ്പ് മേധാവികൾ , അനിമൽ വെൽഫെയർ ബോർഡ്, വനം ക്രൈം ബ്യുംറോ എന്നിവർക്ക് പരാതി നല്കിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ ആനപ്രേമി സംഘം പാലക്കാട് വനം വകുപ്പ് മേധാവിക്ക് എരണ്ടം ( ആന പിണ്ഠം )
സ്പീഡ് പോസ്റ്റ് വഴി അയച്ച് കൊടുത്തു
ആനപ്രേമി സംഘം ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ, സെക്രട്ടറി ഗുരുജി കൃഷ്ണ, ട്രഷറർ രാജേഷ് രാമകൃഷ്ണൻ, പ്രദീഷ് പുതുപ്പരിയാരം, കൃഷ്ണജൻ കണ്ണമ്പ്ര എന്നിവർ നേതൃത്വം നല്കി