വാളയാർ സഹോദരിമാരുടെ കൊലപാതക കേസ് അന്വേഷണത്തിൽ സർക്കാറിന് വീഴ്ച പറ്റി എന്നതിന്റെ കുറ്റസമ്മതമാണ് സിബിഐ അന്വേഷണ പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പ്രസ്താവിച്ചു. കൊലപാതകം സംബന്ധിച്ച് ലോക്കൽ പോലീസ് അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നത് 3 വർഷം പഴക്കമുള്ളതാണ്.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കളും ജനങ്ങളും ആവശ്യപ്പെട്ടിട്ടും ആവശ്യം ചെവികൊള്ളാതിരുന്ന സർക്കാർ ബഹു : ഹൈകോടതി കേസിൽ പുനർ വിചാരണ നടത്താൻ ആവശ്യപ്പെട്ടപ്പോഴാണ് മുഖം രക്ഷിക്കാനായി ഇപ്പോൾ സിബിഐ അന്വേഷണവുമായി രംഗത്ത് വന്നിരിക്കുന്നത്.
യഥാർത്ഥത്തിൽ വാളയാർപെൺകുട്ടികളുടെ നീതി നിഷേധത്തിന് ഉത്തരവാധി സർക്കാറാണ്, പെൺകുട്ടികളുടെ രക്ഷിതാക്കൾ
സ്വന്തം കാൽക്കൽ വീണിട്ടും മുഖ്യമന്ത്രി അവർക്ക് നല്കിയ ഉറപ്പ് ലംഘിച്ചു. മാത്രമല്ല രക്ഷിതാക്കളെ സർക്കാറിനെതിരെ സമര മുഖത്തേക്ക് മുഖ്യമന്ത്രി നയിച്ചു, മന്ത്രി എ.കെ.ബാലനാണെങ്കിൽ രക്ഷിതാക്കളുടെ നീതി സമരത്തെ അപമാനിക്കുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രിയും, എ.കെ.ബാലനും
ഇപ്പോൾ ഇരകളോടൊപ്പം എന്ന് പറയുന്നത് അപഹാസ്യമാണ് . സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാൻ കൂട്ടു നിന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ നൽകിയത് ഇടതു സർക്കാറാണ്.
ഇരകളുടെ കുടുംബത്തോട് ആത്മാർത്ഥത ഉണ്ടെങ്കിൽ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച സിബിഐ അന്വേഷണ പരിധിയിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും മുൻ ശിശു ക്ഷേമസമിതി ചെയർമാന്റെ പങ്കിനെയുംകൂടി ഉൾപ്പെടുത്താൻ തയാറാവണമെന്നും സി .കൃഷ്ണകുമാർ അവശ്യപെട്ടു.