വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകി. സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയെങ്കിലും മുഖ്യമന്ത്രിയെ കാണാതെ ഓഫീസിൽ നിവേദനം നൽകി കുടുംബത്തിന് മടങ്ങേണ്ടി വന്നു.