തച്ചമ്പാറ: ദേശീയപാത തച്ചമ്പാറ പഞ്ചായത്തിലെ മുള്ളത്തുപാറ വളവിൽ സ്വകാര്യ ബസ്സ് എതിരെ വന്ന അൾട്ടോ കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട് പാടത്തേക്ക് സൈഡ് ചെരിഞ്ഞു രണ്ടു പേർക്ക് പരിക്കേറ്റു ബസ് ഡ്രൈവർ കൊണ്ടോട്ടി സ്വദേശി രതീഷ് 30, കണ്ടക്ടർ കൊണ്ടോട്ടി പുളിക്കൽ സ്വദേശി ഹുക്ബത് 41 എന്നിവർക്കാണ് പരിക്കേറ്റത്. ഇരുപതോളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവർക്ക് തച്ചമ്പാറ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കി. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് മുള്ളത്തുപാറ വളവില്‍ പാടത്തേക്ക് ചരിഞ്ഞത്. പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്.