പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബോധപൂർവ്വമല്ലാത്ത പിഴ് വ് സംഭവിച്ചതിന് അപ്രഖ്യാപിത ഊര് വിലക്ക് ഏർപ്പെടുത്തി കോൺഗ്രസ്സ് നേതൃത്വം’ ഊരുവിലക്ക് കൂടാതെ കുടുബാഗങ്ങൾക്കെതിരെയും കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ ഭീഷിണി’ കാവശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആണ്ടിയപ്പുവാണ് വികാരതയോടെ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത് ‘ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് 8 LDF ന് 8 BJP ക്ക് 1 എന്നിങ്ങനെയായിരുന്നു കാവശ്ശേരി പഞ്ചായത്തിലെ കക്ഷി നില’ പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് ആണ്ടിയപ്പുവിനെ പ്രസിഡണ്ട് ആക്കാനും ഉഷാദേവിയെ വൈസ് പ്രസിഡണ്ട് ആക്കാനും DCC പ്രസിഡണ്ട് തീരുമാനിക്കുകയും വിപ്പ് നൽകുകയും ചെയ്തു. ഈ തീരുമാനം പ്രസിഡണ്ട് തെരഞ്ഞെടുപ്പിൻ്റെ തലേ ദിവസം മണ്ഡലം പ്രസിഡണ്ട്മാരായ അയ്യപ്പൻ, മണി വാവുള്ളി പതി എന്നിവർ DCC പ്രസിഡണ്ടിൻ്റ പിന്തുണയോടെ അട്ടിമറിച്ചു. പാർട്ടി അംഗം പോലുമല്ലാത്ത ആനന്ദ് കുമാറിനെ പ്രസിഡണ്ടാക്കാൻ മണ്ഡലം പ്രസിഡണ്ടുമാർ രണ്ടാമതൊരു വിപ്പ് കൂടി നൽകി, മാനസിക സമ്മർദ്ദമുണ്ടായെങ്കിലും താനും ആനന്ദ് കുമാറിനെ പിന്തുണച്ചു, തെരഞ്ഞെടുപ്പിൽ ആനന്ദ് കുമാറിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയെങ്കിലും തൻ്റെ ഒപ്പിടാൻ വിട്ടു പോയി. ഇതിൻ്റെ പേരിലാണ് തനിക്കും കുടുബത്തിനും ഊരുവിലക്കും ഭീഷണിയും നേരിടേണ്ടിവരുന്നത് ‘ഇതും നേതൃത്വത്തിൻ്റെ അറിവോടെയാണ് നടക്കുന്നതെന്നും ആണ്ടിയപ്പു പറഞ്ഞു ‘ 5 പതിറ്റാണ്ടായി കോൺഗ്രസ്സിൻ്റെ ശക്തനായ പ്രവർത്തകനാണ് ആണ്ടിയപ്പു ‘ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട്, സഹകരണ ബാങ്ക് ഡയറക്ടർ ‘ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച ആണ്ടിയപ്പു നിലവിൽ ജില്ല ജനറൽ സെക്രട്ടറിയാണ്! സഹകരണ ബാങ്കിൽ പാർട്ടി വിരുദ്ധ പാനലിന് നേതൃത്വം കൊടുത്ത മണി വാവുള്ളി പതിയെ സംരക്ഷിക്കുന്ന നിലപാടാണ് DCC പ്രസിഡണ്ട് സ്വീകരിക്കുന്നത് ‘ ഇത് സംബന്ധിച്ച് KPCC പ്രസിഡണ്ട്, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർക്ക് പരാതി നൽകുമെന്നും ആണ്ടിയപ്പു പറഞ്ഞു ‘ അനുജൻ രാധാകൃഷ്ണൻ , മക്കളായ അനിൽകുമാർ, അജയൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു