.
11 ാം വാർഡ് മെമ്പർ രാജപ്പേട്ടനെ മാത്രമെ ഇന്ന് മുണ്ടൂരിൽ അധികം പേർക്കുമറിയൂ.
60 തൂകളിൽ തീരെ അവഗണിക്കപ്പെട്ട ചെറുപ്പക്കാൻ. അന്ന് , അദ്ദേഹം വളർന്ന് വന്ന സാമൂഹ്യ ചുറ്റുപാടാകട്ടെ അതിലും കൂടുതൽ അവഗണിക്കപ്പെട്ടത്.
കോങ്ങാടൻ ചെട്ടിയാരുടെ തുണിക്കടക്ക് മുന്നിലെ മുറ്റത്തിൽ ചാക്ക് വിരിച്ച് അതിൽ കൊടുക്കാപ്പുള്ളി കായയും നിലക്കടലയും കൂറ്
വെച്ച് വിൽക്കാനിരുന്ന പയ്യനായ രാജ്യപ്പനെ അധികമാരും ഓർക്കാനുണ്ടാകില്ല ഇന്ന്.
അത് പോലെ തന്നെ അവഗണിക്കപ്പെടുകയും “നൊണ്ടി” എന്ന വിളിപ്പേരു കൊണ്ട് തന്നെ അപമാനിതനായി കഴിയേണ്ടിവന്ന മറ്റൊരാളും മുണ്ടൂരുണ്ടായിരുന്നു. മുണ്ടൂർ ചുങ്കത്ത് .കൃത്യമായി പറഞ്ഞാൽ പണ്ടാരത്തറയൽ. അന്ന് PS പ്രഭാകരനും ഈയുള്ളവനും ചേർന്ന് ആ ”നൊണ്ടി” എന്ന വിളി നിറുത്തിച്ചു.ജന്മനാൽ വികലാംഗനായ ഇയാളു ടെപേർ ധർമ്മേന്ദ്രൻ എന്നൊ മറ്റൊ ആയിരുന്നു.ഉറപ്പില്ല. പിന്നീടിയാൾ കമ്മ്യൂണിസ്റ്റായങ്ങളുടെ പ്രചാരകനായി. “ഇനി വളർത്തേണ്ടതു് ഇവരെയാണ് “
ഒററത്തേക്കിൽ കൂടിയ ബീഡി തൊഴിലാളികളുടെ ഒരു രഹസ്യ യോഗത്തിൽ അയാൾ പറഞ്ഞു.
ഇവിടെ വിഷയം രാജപ്പൻ. രാജപ്പൻ ആ കാലത്തെ രഹസ്യകമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ എങ്ങിന്നേയോ ആക്റ്ഷ്ടനായി. കടലവിൽക്കാൻ വിരിച്ചിട്ടുള്ള ചാക്കിന്നിടയൽ മാവോ സാഹിത്യങ്ങൾ ഇടം പിടിക്കാൻ തുടങ്ങി.അത് എന്ന്മുതലാണെന്നും എനിക്കറിയില്ല. അന്ന് അതു് മുണ്ടൂരിൻ്റ ഒരു രഹസ്യ പൊത്പ്രവണതയായിരുന്നു.ബാലസംഘത്തിൻ്റെ പ്രവർത്തനം ചൂടുപിടിക്കാൻ തുടങ്ങിയ കാലം
രാജപ്പൻ കൂടുതൽ ഞാനുമായി അടുപ്പം കാണിച്ചു തുടങ്ങി. മുണ്ടൂര് ചുങ്കം വരെ എന്നോടൊപ്പം നടക്കുക സംസാരിക്കുക എന്നത് രാജപ്പൻ്റെ ഒരു ഇഷ്ട്ട പതിവായിരുന്നു.
പലരും എന്നെ സ്നേഹപൂർവ്വം കളിയാക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായട്ട്ണ്ട്. രണ്ടു പേരും രണ്ട് തലത്തിലുള്ളവരാണ് എന്നതാണ് സങ്കൽപ്പം!
”എടാ അയാളുടെ ദേഹത്ത് ഇങ്ങനെ പോയി ഒട്ടണ്ടടാ ” എന്ന് ഒപ്പം ചേർന്ന് നടക്കുന്ന
രാജപ്പനെ വിളിച്ചു താക്കീത് ചെയ്യുന്നത് കേട്ടിട്ടുണ്ട്.
*ഒരു ദിവസം ഞാൻ ബസ്സിറങ്ങുന്നത് കാത്ത് മുണ്ടൂർ ചുങ്കത്ത് രാജപ്പൻ.വീട്ടിലേക്കള്ള നടത്തത്തിനിടയിൽ അപേക്ഷ സ്വരത്തിൽ രാജപ്പൻ: സ്വകാര്യമായി”ഞാനും ഉണ്ടു്. എന്നെയും കൊണ്ടു പോകണം… “
എവിടേക്ക്? അതീവ രഹസ്യമായ തീരുമാനം ഇയാൾ എങ്ങിനെ അഞ്ഞൂ?വരും വരായ്കകളെകുറിച്ച് നടത്തത്തിനിടയൽ സംസാരിച്ചു. വിട്ടില്ല രാജപ്പൻ വിട്ടിൽ വന്നു. ഒന്നിച്ച് ഭക്ഷണം കഴിച്ചു. വീണ്ടും രാജപ്പൻ്റെ കേണപേക്ഷ. പ്രായവും മറ്റും കണക്കിലെടുത്ത് പരമാവധി ഒഴിവാക്കാനുള്ള ശ്രമം പരാജയപ്പെട്ടു കയായി രുന്നു. ഉത്സവം കാണാൻ പോകണമെന്ന് അഛ നോട് ശാഠ്യം പിടിക്കുമായിരുന്ന എന്നെയാണ് എനിക്ക് അന്നും ഇന്നും ഓർമ്മ വന്നത് വരുന്നത്.
അങ്ങിനെ രാജപ്പനേയും കൂട്ടേണ്ടി വന്നു.
*രാജപ്പൻ തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കാളിയായി.
ആക്രമണ സന്ദർഭത്തിൽ എൻ്റെ ”പുറകിൽ ഉണ്ടായിരുന്നു ” എന്നാണ് പിന്നിട്ടു പറഞ്ഞ്തു്. ആക്രമണം പരാജയപ്പെട്ട തും മറ്റ് കാര്യങ്ങളും അറിയാവുന്ന ചരിത്ര സംഭവം.[ശ്രീ.മാതുലാമണി എഴുതിയ എൻ്റെ ജീവചരിത്രം വായിക.]
സ്റ്റേഷൻ്റെ മുന്നിൽ നിന്ന എല്ലാവരും പിന്തിരിഞ്ഞോടി.
ഒററയാനായ എൻ്റെ മനസ്സിൽ പെട്ടെന്ന് അപ്പോൾകടന്ന് വന്നത് ‘എട്ടുംപ്പൊട്ടുംതിരി
യാത്ത “രാജപ്പനാണ്.
സ്റ്റേഷൻ പരിസരം മുഴുവൻ ആയുധങ്ങൾ ചിതറിക്കിടക്കുന്നു. ചിലർ പോലീസ് ബസ്സിൻ്റെ ടയർ വാരിക്കുന്തംകൊണ്ട് കുത്തിക്കീറുകയാണ്.
രാജപ്പൻ എന്ന ‘പയ്യൻ’ കൈയ്യിൽ ചോര ഒലിപ്പിച്ചു കൊണ്ട് എൻ്റെ ബാഗും തൂക്കി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നു. “ഈ ബാഗ് എവിടന്ന് കിട്ടി….” ദാ ഇവിടന്ന് ” മറുപടി. ആരോ കുന്തം വലിച്ചെറിയുമ്പോൾ കൈയ്യിൽ തട്ടിയതാണ് കൈയ്യിലെ ചോര ഒലിപ്പിന് കാരണം എന്ന് അന്വേഷണത്തിന് മറുപടിയായി രാജപ്പൻ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ രാജപ്പൻ ഒന്നിച്ചു തന്നെ ഉണ്ടായിരുന്നു ഞങ്ങൾ അവസാനം ഷൊർണ്ണർ റൈൽവേ സ്റ്റേഷനിൽ നിന്നാണ് പിരിയുന്നത്. സഞ്ചി ഞാൻ വങ്ങിച്ചു ‘സ്റ്റേഷൻ ആക്രമണത്തിൻ്റെ തലേന്നാൾ രാത്റി സ.അച്ചുവേട്ടൻ വാങ്ങിക്കൊണ്ട് പോയതായിരുന്നു ആ ബാഗ്.
നാട്ടിൽ ആരോടും നടന്ന കാര്യങ്ങൾ ഒന്നും പറയുതെന്നും, രാജപ്പൻ മുണ്ടൂര്തന്നെ ഉണ്ടായിരുന്നതായി വേണംനടിക്കാൻ എന്നും ശട്ടം കെട്ടിയാണ് രാജപ്പനെ യാത്രയാക്കിയത്.
മണ്ടൂരും പരിസരത്തുമൊക്കെ, എന്തിന് രാജപ്പൻ്റെ അടുത്ത വിട് കളിലുമായി ഞാനുണ്ടായിരുന്നപ്പോൾ പോലും
വർഷങ്ങൾക്ക് ശേഷമാണ് ഞാൻ പിന്നീടു് രാജപ്പനെ നേരിൽ കാണുന്നത്.
അന്നുംരാജപ്പൻ്റെ കൈയ്യിലെ ആ മുറിവുണ്ടാക്കിയ പാടാണ് ആദ്യം പരിശോധിച്ച്ത്. അവസാനം വരെ കൈയിലെ തള്ള വിരലിന്ന് മുകളിലായി ആ അടയാളം രാജപ്പൻ കൊണ്ടുനടന്നു എന്നു വേണം പറയാൻ.
രാജപ്പൻ പിന്നീട്ടു CPl ൽ ചേർന്നു.11 ാം വാർഡ് മെമ്പറാകുന്നതും ”രാജപ്പേട്ട “നാകുന്നതും അങ്ങിനെയാണ്.
ദരിദ്രമായ ജീവിതം. അവസാന നാളുകളിൽ ഒരു ചായക്ക് പോലും മറ്റുള്ള വരെ ആ ശ്രയിക്കേണ്ട നില !
പിന്നിടറിഞ്ഞ്ത് രാജപ്പൻ കോൺഗ്രസ്സിൽ ചേർന്നു എന്നാണ്.
അരാഷ്ട്രീയക്കാരായ രാഷട്രീയക്കാരുടെ ഇരയാകുകയായിരുന്നു രാജപ്പൻ എന്നതിൽ സംശയമില്ല.
നല്ല അടുപ്പമുള്ള കുടുംബത്തിലെ അംഗമാണ് രാജപ്പൻ. അവസാന കാലം സഹോദരന്മാരുടെ പരിരക്ഷയിലായിരുന്നു രാജപ്പൻ’. ഇന്ന് മുണ്ടൂര് കാരോടൊപ്പമില്ല എന്നറിഞ്ഞപ്പോൾ, എറെ അ പ്രതീക്ഷിതമായ ആ വാർത്ത ഞെട്ടലുണ്ടാക്കിയിരുന്നു.കുടുമ്പാംഗങ്ങളുടേയും സുഹത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.
കടപ്പാട് മുണ്ടൂർ രാവുണ്ണിയുടെ ഫേസ്ബുക്ക് േ