ആദ്യ ബാച്ചിന് അതിമധുരം
എംഎ മലയാളം ഒന്നാം റാങ്ക് വിക്ടോറിയ കോളേജിൽ
ഐശ്വര്യ എസ് മേനോൻ
പാലക്കാട്
മലയാളത്തെയും വിക്ടോറിയ കോളേജിനെയും സ്നേഹിക്കുന്നവർക്ക് അതിമധുരത്തിന്റെ റാങ്ക് നേട്ടം. കോളേജിന്റെ അഭിമാനം വാനോളമുയർത്തി ആദ്യ എംഎ മലയാളം ബാച്ചിൽ ഒന്നാം റാങ്ക്.
എലപ്പുള്ളി വേങ്ങോടി ശശികുമാറിന്റെയും മിനിയുടെയും മകൾ ഐശ്വര്യ എസ് മേനോനാണ് കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എംഎ മലയാളം ഒന്നാം റാങ്ക് നേടിയത്. ബിരുദത്തിനും ഒന്നാം റാങ്ക് നേടിയിരുന്നു. വിക്ടോറിയയിൽ 2018ൽ ആരംഭിച്ച എംഎ മലയാളം ബാച്ചിലേക്ക് ഐശ്വര്യ തന്നെയായിരുന്നു ആദ്യം പ്രവേശനം നേടിയത്. റാങ്ക് നേട്ടത്തിൽ അഭിമാനമുണ്ടെന്ന് ഐശ്വര്യ പറഞ്ഞു. ഇപ്പോൾ ഒറ്റപ്പാലം എൻഎസ്എസ് ട്രെയ്‌നിങ് കോളേജിൽ ബിഎഡ് വിദ്യാർഥിയാണ്. ജെആർഎഫ് നേടണം. പിഎച്ച്ഡി എടുക്കണം. ഇതൊക്കെയാണ് ലക്ഷ്യം.
ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ എൽഡിഎഫ് സർക്കാർ ഇടപെട്ടാണ് എംഎ മലയാളം കോഴ്സ് ആരംഭിച്ചത്. ഐക്യ കേരള രൂപീകരണത്തിന് മുമ്പുതന്നെ ഇവിടെ ബിഎ മലയാളം കോഴ്‌സുണ്ട്.
എന്നാൽ ഭാഷാ പഠനത്തിൽ ഡിഗ്രി പൂർത്തിയാക്കിയാൽ എംഎയ്ക്ക് മറ്റു കോളേജുകളെ ആശ്രയിക്കേണ്ടിവരുന്നു.