തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമായി കരിമ്പ പഞ്ചായത്ത് ഒമ്പതാം വാർഡ്
കല്ലടിക്കോട്:നൂറ്റാണ്ടിന്റെ പൈതൃകമുള്ളമഹത്തായ വിദ്യാലയവുംപുഴയുംകനാലുംഅതിരിടുന്നമറ്റുകൃഷിയിടങ്ങളുമുള്ള മനോഹരമായ ശാലീനഗ്രാമം, കല്ലടിക്കോട്.ഇവിടെ ഈ നാട്ടുകാർക്ക്സുപരിചിതനാണ്പി.എൽ.അഷ്ക്കർ.പൊതുജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതായിരുന്നുഎന്നും അഷ്കറിന്റെജീവിതം. പക്ഷേ കൊടിയുടെ നിറമില്ലാത്തതുകൊണ്ടുംപാർട്ടിയുടെ ലേബലില്ലാത്തതു കൊണ്ടുമായിരിക്കാം,ആ സേവന സന്നദ്ധത അധികമാരും അറിഞ്ഞില്ല.പ്രസന്നമായ പെരുമാറ്റം കൊണ്ട്, പ്രവൃത്തിയിലെ വ്യത്യസ്തതകൊണ്ട് ഈ മലയോര ഗ്രാമത്തിന്റെ പ്രിയങ്കരനാകാൻ അസ്ക്കറിന് കഴിഞ്ഞിട്ടുണ്ട്.ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽസ്വതന്ത്രനായിമത്സരിക്കുന്നതിന്റെ പ്രേരണയുംഈ ജനപിന്തുണയാണ്.
പൊതുജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അഷ്ക്കർ രാഷ്ട്രീയത്തിന്റെ സ്വതന്ത്ര മേഖല തെരഞ്ഞെടുത്തിട്ടുള്ളത്.രാഷ്ട്രീയത്തില്‍ വ്യക്തിതാത്പര്യത്തിന് സ്ഥാനമില്ല. നാടിന്റെതാത്പര്യവും സാമൂഹിക താത്പര്യവുമാകണം രാഷ്ട്രീയ പ്രവര്‍ത്തകന്റെ അജണ്ട. രാഷ്ട്രീയം എന്ന പൊതു മണ്ഡലത്തിലേക്ക് സജീവമാകാനൊരുങ്ങുമ്പോൾഇതാണ് അഷ്ക്കറിന്റെ അഭിപ്രായം.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽകരിമ്പ ഗ്രാമ പഞ്ചായത്തിൽകക്ഷിരാഷ്ട്രീയത്തിന് അപ്പുറത്ത് ജയിച്ച് കാണാൻ, ജനംആഗ്രഹിക്കുന്ന ഒരു സ്ഥാനാർത്ഥിയാണ്,രാഷ്ട്രീയ-സാമൂഹിക-സഹകരണ മേഖലകളിൽ എന്നുംനിശബ്ദനായി പ്രവർത്തിച്ചിട്ടുള്ളഅഷ്ക്കർ.കുടിവെള്ളം,ചികിത്സാ സഹായം ഉൾപ്പടെയുള്ള പലനല്ല കാര്യങ്ങളിലും സാധ്യമായത് ചെയ്തിട്ടുള്ള ഈ യുവാവ് ജനപ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നാടിന്റെ പൊതുവായ പുരോഗതിക്കായി നിലകൊള്ളുമെന്നാണ് പരിസരവാസികൾക്ക് നൽകുന്ന വാഗ്ദാനം.എന്താണ് വികസനം? എന്താണ് ജനക്ഷേമം എന്ന കാര്യത്തിൽ അഷ്ക്കറിന്തനതായ കാഴ്ചപ്പാടുണ്ട്. നല്ലൊരു ശതമാനം പാവപ്പെട്ടവരും സാധാരണക്കാരും വസിക്കുന്ന,കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ളകരിമ്പപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്നുംജനവിധി തേടുന്നഅഷ്ക്കർപൊതു സ്വീകാര്യനാണ്.ഒരു പാർട്ടിയുടെയും വക്താവ് ആയിട്ടല്ല മത്സരിക്കുന്നതെന്നപ്രത്യേകതയും ഉണ്ട്.