ഹാഥ്റാസിൽ പീഡനക്കേസ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചുകൊന്ന സംഭവം: യോഗിയുടെ റേപ്പ്
സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം
പാലക്കാട്: ഉത്തർപ്രദേശിലെ ഹാഥ്റസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പരാതി കൊടുത്തതിൻ്റെ പേരിൽ, ജാമ്യത്തിലിറങ്ങിയ പ്രതി വെടിവെച്ച് കൊന്ന സംഭവത്തിൽ,സ്ത്രീപീഡകർക്ക് ഒത്താശ ചെയ്ത് റേപ്പ് സ്റ്റേറ്റ് നിർമിക്കുന്ന യോഗി ആദിത്യനാഥ് ഭരണകൂടത്തിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘ്പരിവാറിൻ്റെ റേപ്പ് സ്റ്റേറ്റ് പരീക്ഷണശാലയായി യു.പിയെ മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ട് പ്രതിഷേധ പരിപാടി ആഹ്വാനം ചെയ്തു.പാലക്കാട് മണ്ഡലം കമ്മിറ്റിക്ക് കീഴിൽ പുതുപ്പള്ളി തെരുവ് മുതൽ കെ.എസ്.ആർ.ടി.സി വരെയാണ് പ്രതിഷേധ പ്രകടനം നടന്നത്.യോഗിയുടെ ചിത്രം പ്രതിഷേധത്തിൽ കത്തിച്ചു. ത്വാഹ മുഹമ്മദ്, ഫായിസ തസ്നീം, സാബിത്, സുബൈർ, നിഹാൽ, ഹസ്ന തസ്നീം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ഫോട്ടോ:ഹാഥ്റാസിൽ പീഡനക്കേസ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചുകൊന്ന സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ യോഗിയുടെ റേപ്പ്
സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് നടത്തിയ പ്രതിഷേധം.