പാലക്കാട്: നഗരസഭയുടെ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതായി പരാതി.21 > 0 വാർഡ് മാങ്കാവിൽ വെയർഹൗസിനു സമീപം മാലിന്യം കൊണ്ടു വന്നിടുന്നത് ശുചീകരണ തൊഴിലാളികൾ തന്നെയാണ്. പരിസരത്ത് നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ തള്ളുവണ്ടിയിൽ കൊണ്ടു വന്നിട്ടുന്നു.നഗരസഭയിലേക്ക് വിളിച്ചു പറഞ്ഞാൽ അവർ ഇവിടെ നിന്നും കൊണ്ടു പോകുമെന്നും എപ്പഴാണ് കൊണ്ടുപോവുകയെന്ന് അറിയില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
അതേ സമയം മാലിന്യം നിറഞ്ഞു് ദുർഗന്ധം മൂലം വഴി നടക്കാനാവില്ലെന്നും കച്ചവട സ്ഥാപനങ്ങളിലും ദുർഗന്ധം ശല്ല്യമാകുന്നുണ്ടെന്നും പൊതു പ്രവർത്തകൻ റെയ്മൻ്റ് ആൻ്റണി പറഞ്ഞു. ശുചീകരണ തൊഴിലാളികൾ മാലിന്യം ഇടൂന്നതു കൊണ്ട് മറ്റുള്ളവരും ഇവിടെ മാലിന്യം കൊണ്ടു വന്നിടുന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചുണ്ണാമ്പുതറ, ബി.ഒ.സി.റോഡ്;മാതാ കോവിൽ, ടൗൺ സ്റ്റാൻ്റ്, പട്ടിക്കര തുടങ്ങിയ പ്രദേശങ്ങളിൽ മാലിന്യം കുന്നുകൂടി കിടക്കയാണ്.
52 വാർഡുകൾക്കായി 7 തുമ്പൂർമുഴി മാലിന്യ സംസ്കരണ കേന്ദ്രമാണ് ഉള്ളത്. 64,748- പേർ നഗരത്തിൽ താമസിക്കുന്നുണ്ട്.ഒരു സെൻ്റോ രണ്ടു സെൻ്റോ സ്ഥലത്ത് വീടുള്ളവർക്ക് മാലിന്യം സ്വന്തം സ്ഥലത്ത് നിക്ഷേപിക്കാൻ കഴിയില്ല. അത്തരക്കാരാണ് ഇത്തരത്തിൽ പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതെന്നും പരക്കെ ആക്ഷേപമുണ്ട്. എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.