ഗോവിന്ദാപുരം അതിർത്തിയിൽ തമിഴ്നാട്ടിൽനിന്ന് ബസിറങ്ങി കാൽനടയായി കേരളത്തിലേക്ക് കടക്കുന്ന യാത്രക്കാർ
ഗോവിന്ദാപുരം: വാളയാറിൽ പരിശോധന കർശനമാക്കിയതോടെ ഗോവിന്ദാപുരം വഴി കാൽനടയായി അതിർത്തി കടക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇതോടെ ആശങ്കയുമായി നാട്ടുകാർ രംഗത്തെത്തി.
നിലവിൽ കാറുകളിലും സ്വകാര്യ വാഹനങ്ങളിലുമായി അതിർത്തി കടക്കുന്നവരോട് മാത്രമാണ് ഇ-പാസ് പരിശോധന നടത്തുന്നത്.എന്നാൽ, പൊള്ളാച്ചിയിൽനിന്ന് ഗോവിന്ദാപുരം വരെ ബസിൽ യാത്ര ചെയ്ത് കാൽനടയായെത്തി കേരളത്തിലെത്തുന്നവർ ഒരു പരിശോധനക്കും വിധേയമാകുന്നില്ല.ഇതിന് പരിഹാരം കണ്ടെത്താൻ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.