വാളയാർ കുഞ്ഞുങ്ങളുടെ അമ്മയെ അപമാനിച്ച അഡ്വ. ഹരീഷ് വാസുദേവനെതിരെ നടപടിയെടുക്കണം.
വാർക്കപ്പണിക്കാരിയായിരുന്ന ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട് കെട്ടിത്തൂക്കപ്പെട്ട തൻ്റെ രണ്ട് കുഞ്ഞുങ്ങളുടെ നീതി ചോദിച്ച് കേരള മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നത് ഇടത് പക്ഷ ത്തിനുണ്ടാക്കിയ ജാള്യത മറച്ചുവെക്കാൻ വക്കാലത്തേറ്റെടുത്താണ് ഹരീഷ് ഈ ആരോപണവുമായി വന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പിൻ്റെ തൊട്ടുതലേ ദിവസം ഇത്തരം പ്രസ്താവനകൾ നടത്തുന്നതിലെ ചീഞ്ഞ രാഷ്ട്രീയം ആർക്കും മനസ്സിലാകും.
ഈ കേസിൽ ആഭ്യന്തര വകുപ്പിന് പിഴവ് പറ്റിയെന്ന് സർക്കാർ തന്നെ ഹൈകോടതിയിലെ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
മൂത്ത കുട്ടി മരിച്ച അന്ന് തന്നെ അത് കൊലപാതകമാണെന്നും എൻ്റെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും പറഞ്ഞ് പോലീസുദ്ധ്യോഗസ്ഥരുടെ കാല് പിടിച്ച് കരഞ്ഞിരുന്നു ഈ അമ്മ. അന്ന് ആ അമ്മയുടെ വാക്കുകൾ വിലക്കെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടി കൊല്ലപ്പെടില്ലായിരുന്നു
ഷെഡിനകത്ത് നിന്ന് 2 പേർ തല മൂടി പുറത്ത് കടക്കുന്നത് കണ്ടെന്നും അതിന് ശേഷമാണ് ചേച്ചി തൂങ്ങിക്കിടക്കുന്നത് കണ്ടതെന്നും രണ്ടാമത്തെ കുട്ടി പോലീസിന് അന്ന് തന്നെ മൊഴി കൊടുത്തിട്ടുണ്ട്.
അത് സ്വീകരിക്കാതെ പോലീസ് ആത്മഹത്യ തന്നെയെന്ന് ചിത്രീകരിച്ചു.
രണ്ടാത്തെ കുട്ടിയും കൊല്ലപ്പെടത്തിന് ശേഷമാണ്
ഒന്നാമത്തെ കുട്ടിയുടെ പോസ്റ്റ്മോട്ടം റിപ്പോർട്ട് പോലും അവർക്ക് കിട്ടുന്നത്.
പ്രതികളെ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോയത് സി .പി എം. പ്രവർത്തകരായിരുന്നു.
കുട്ടികളെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകിയതിലെ പാപക്കറ വാളയാർ അമ്മയെ അപമാനിച്ചാൽ മാഞ്ഞു പോവില്ല. ദന്തഗോപുരവാസികൾക്ക് അരിക് വൽക്കരിക്കപ്പെട്ട ജീവിതങ്ങളുടെ ദൈന്യത കാണാനാവില്ല
നീതി തേടി പോരാടുന്ന ഏറ്റവും നിർഭാഗ്യവതിയായ ഒരമ്മയെ അപമാനിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണം.