വാളയാർ ബലാത്സംഗക്കേസ് അന്വേഷണം അട്ടിമറിച്ചതിനെതിരെ നിരാഹാര സമരം ചെയ്യുന്ന ദലിത് ആക്ടിവിസ്റ്റ് സലീനാ പ്രക്കാനത്തെ അറസ്റ്റ് ചെയ്തു നീക്കുന്നു
പാലക്കാട്: വാളയാറിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചതിനെതിരെ നിരാഹാരമിരുന്ന ദലിത് ആക്ടിവിസ്റ്റ് സലീനാ പ്രക്കാനത്തെ അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ഒമ്പതു ദിവസമായി അനിശ്ചിത കാല നിരാഹാരം നടത്തുകയായിരുന്നു സലീനാ പ്രക്കാനം. ആരോഗ്യനില മോശമായതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഡ്വ. ജലജ മാധവൻ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. വാളയാർ അമ്മ പ്രഖ്യാപിച്ച ശിരോമുണ്ഡന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പട്ടികജാതി-വർഗ സംരക്ഷണ മുന്നണി ജന. സെക്രട്ടറി കെ. മായാണ്ടി ഞായറാഴ്ച ശിരോമുണ്ഡനം നടത്തി.