വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷിക്കപ്പെട്ടാൽ ഇനിയും പോക്സോ കേസുകളിലെ എല്ലാ പ്രതികളും രക്ഷപ്പെടുമെന്ന് മുൻമന്ത്രി വി സി. കബീർ പറഞ്ഞു. വാളയാർ അമ്മമാർ നടത്തുന്ന അനിശ്ചിത കാല സത്യഗ്രഹം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസ് അട്ടിമറിച്ച സോജൻ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം നടത്തുന്നത്.
മലമ്പുഴ എം എൽ എ ഓഫീസിൽ നിന്നും ജാഥയായാണ് സമരപ്പന്തലിൽ എത്തിയത്.
യോഗത്തിൽ നീതി സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷതവഹിച്ചു. കൺവീനർ വി എം മാർസൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സി.ആർ. നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി.
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്കൊപ്പം പൊലീസ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രവീൺ ജോസഫിന്റെ അമ്മ റാണി എലിസബത്തും സത്യഗ്രഹം നടത്തുന്നു.
സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട്
പാലക്കാട് നഗര സാ വൈസ് ചെയർമാൻ കൃഷ്ണദാസ്, അപ്പു ജോസഫ്, സലിന പ്രാക്കാനം (DHRM ), രാജേന്ദ്രൻ നായർ (ഫോർവേഡ് ബ്ലോക്ക് ),
PH കബീർ, എസ്. രാജേന്ദ്രൻ (BMS), ശിവരാജൻ (കേരള കോൺഗ്രസ്),
PH കബീർ, സുലൈമാൻ (ന്യൂനപക്ഷ മോർച്ച ), മാരിയപ്പൻ നീലിപ്പാറ, രാധാകൃഷ്ണൻ (RMP), ദീപ ജയപ്രകാശ് (സാമുഹ്യ പ്രവർത്തക ) ,
എസ്. കുമാരൻ (IUDL),
മുരളീധരൻ (ഗാന്ധി ദർശൻ സമിതി ), കെ. മായാണ്ടി (എസ് സി / എസ്ടി മുന്നണി ), അമ്പലക്കാട് വിജയൻ,
രാജേഷ് ( കേരള ഹ്യൂമൺ റൈറ്റ്സ് ഫോറം ), പുതുശ്ശേരി ശ്രീനിവാസൻ , കെ ഗിരീഷ് കുമാർ (RYF), കൃഷ്ണൻ മലമ്പുഴ (ഐ എൽപി ) , റെയ്മണ്ട് ആന്റണി, സണ്ണി എഴുർ , മണികണ്ഠൻ, നിജാമുദിൻ വിപി, അറമുഖൻ പത്തിച്ചിറ, സന്തോഷ് മലമ്പുഴ, നൗഫിയ, കാർത്തികേയൻ, അനിത ഷിനു തുടങ്ങിയവർ സംസാരിച്ചു.