വാക്സിനേഷൻ നടത്തുന്ന കേന്ദ്രങ്ങളിൽ കുത്ത് വെപ്പ് എടുത്തവരെ അര മണിക്കൂർ നിരീക്ഷിക്കാനുൾപ്പടെ സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്.
ശീതികരണ ശൃഖലക്ക് വ്യത്യാസം വരാതിരിക്കാൻ കർശന നിയന്ത്രണം പാലിച്ചാണ് കുത്തിവെപ്പ് നടത്തുന്നത് ‘ ജില്ലയിൽ മൂന്ന് ട്രയൽ റൺ നടത്തിയതിന് ശേഷമാണ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നത് ‘ ഓക്സ്ഫോർഡ് യുനിവേഴ്സിറ്റി യുനിവേഴ്സിറ്റി വികസിപ്പിച്ച കോവി ഷീൽഡ് വാക്സിനാണ് കൂത്തുവെപ്പിനായി ഉപയോഗിക്കുന്നത് ‘ രണ്ടാമത്തെ കുത്തിവെപ്പിനും ആദ്യ വാക്സിൻ ഉപയോഗിക്കണമെന്നതുകൊണ് ജില്ലയിലെത്തിയ വാക്സിൻ്റെ പകുതി മാത്രമാണ് ഒന്നാം ഘട്ടത്തിൽ ഉപയോഗികുന്നത് പോയൻറ് 5 ML വീതം 2 ഡോസ് മരുന്ന് ഇടതു കൈയ്യിന് മുകളിലായാണ് കുത്തിവെപ്പ് നടത്തുന്നത് ‘ശരീരത്തിന് പാർശ്വഫലമില്ലാത്തതാണ് കോവി ഷീൽഡ് വാക്സിൻ എന്നത് കൊണ്ട് ആശങ്കക്ക് അടിസ്ഥാനമില്ല’ ഏതെങ്കിലും തരത്തിൽ അലർജി അനുഭവപ്പെട്ടാൽ അതിനുള്ള പ്രതിരോധ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആഴ്ചയിൽ ഒഴിവ് ദിവസങ്ങളും ബുധനാഴ്ചയുമൊഴികെയുള്ള നാല് ദിവസം കൊണ്ട് ഒന്നാം ഘട്ട പ്രതിരോധ കുത്തിവെപ്പ് അവസാനിക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് കുത്തിവെപ്പിൻ്റെ നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നത് ‘ ഏതെങ്കിലും തരത്തിൽ രോഗലക്ഷണമുള്ളവരെ കുത്തിവെപ്പിൽ നിന്ന് ഒഴിവാക്കും’ADM സുരേഷ് DMO Dr റീത്തയു, RCH ഓഫീസർ Dr ജയന്തിയും വാർത്ത സമ്മേളനത്തിൽ അറിയിച്ചു., Dr നാസറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.