കേസ്: സി.ബി.ഐ.ക്ക് വിട്ടത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടു്. ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് സംസ്ഥാനത്ത് ഇടത് മുന്നണിക്ക് ഭരണ തുടർച്ച ലഭിക്കുന്നതിന്നു വേണ്ടി സ്വീകരിച്ച തരം താഴ്ന്നതും നീ ചവുമായ നടപടിയാണ് സോളാർ കേസ് സി.ബി.ഐ.ക്ക് വിട്ടു കൊണ്ടുള്ള പിണറായി മ്പർക്കാറിന്റെ തീരുമാനമെന്ന് ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സോളാറും പരാതിക്കാരിയും ബാറുമായിരുന്നു ഇടത് മുന്നണിയുടെ വിഷയം. ഇപ്പോഴും മദ്യത്തിന് വില കൂട്ടാനുള്ള യാതൊരു സാഹചര്യവും സംസ്ഥാനത്ത് ഇല്ലാഞ്ഞിട്ടും ബാറുടമകൾക്ക് ലാഭമുണ്ടാക്കുന്ന തിന്നും അതിലൂടെ ബാർ ഉടമകളിൽ നിന്ന് തെരഞ്ഞെടുപ്പിന്നാവശ്യമായ ഫണ്ട് സ്വരൂപിക്കുന്ന തിന്നുമാണ് മദ്യത്തിന്ന് വില കൂട്ടാനുള്ള തീരുമാനമെന്നും യോഗം ആരോപിച്ചു. അഴിമതി രഹിതവും സംശുദ്ധവുമായ ഭരണം കാഴ്ചവെയ്ക്കുമെന്ന് പറഞ്ഞു അധികാരത്തിൽ കയറിയ ഇടത് സർക്കാറിന് സോളാർ കേസിൽ കാര്യ പ്രസക്തമായി ഒരു നടപടിയും അഞ്ചു വർഷക്കാലം ഭരണത്തിൽ ഉണ്ടായിട്ടും ചെയ്യാൻ സാധിച്ചില്ല. സ്വർണക്കടത്തും, ഡോളർ കടത്തും കള്ളപ്പണവും മൂലം അഴിമതിക്ക് വെള്ളപൂശൽ ഭരണമാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം സംസ്ഥാനത്ത് നടന്നതെന്നും, ഇനിയും അതേ രാഷ്ട്രീയ അടവുനയം പയറ്റാനാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വേണ്ടി ചുക്കാൻ പിടിക്കുന്ന മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരായ നീക്കമെന്നും. സാക്ഷര കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും യോഗം ചൂണ്ടിക്കാട്ടി. ആന്റീ കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. ജന: സെക്രട്ടറി വിനോദ് കുമാർ തൃത്താല. എം.അബ്ദുൾ ഗഫൂർ മണ്ണാർക്കാട്, ടി.ടി. ഹുസ്സൻ പട്ടാമ്പി, കെ.എം. കുമാരൻ , വി.ഗോപിനാഥ്, എം.രാധാകൃഷ്ണൻ, ടി.കെ.ഗോപി. കെ.എ. രഘുനാഥ് പ്രസംഗിച്ചു എ.കെ. സുൽത്താൻ 9447621686 പാലക്കാട്, 25.1. 21.