റോഡിൽ അലഞ്ഞൂതിരിയുന്ന മൃഗങ്ങൾ അപകടം സൃഷ്ടിക്കൂന്നു
പാലക്കാട് .. റോഡിൽ അലഞ്ഞു തിരിയുന്ന മൃഗങ്ങൾ അപകടം സൃഷ്ടിക്കുന്നതായി സ്ഥിരം പരാതി.നഗരസഭ അധികൃതർ മൗനത്തിൽ. ചുണ്ണാമ്പു തറമേൽപാലത്തിനടിയിൽ തമ്പടിച്ചിരിക്കുന്ന പലപ്പോഴും തമ്മിൽ തമ്മിൽ കുത്ത് കൂടി പെട്ടെന്ന് റോഡിലേക്ക് ഓടുമ്പോൾ മേൽപാലം ഇറങ്ങി വരുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നു. രാത്രിയിലാണ് കൂടുതലും അപകടങ്ങൾ ഉണ്ടാകാറുള്ളതെന്ന് പരിസരവാസികൾ പറഞ്ഞു. ഇവിടെ മാത്രമല്ല – നഗരത്തിലെ എല്ലായിടത്തും വ്യാപകമായി മൃഗങ്ങളുടെ ശല്യം ഉണ്ട്.
അലഞ്ഞു തിരിയുന്ന മൃഗങ്ങളെ പിടിച്ചുകെട്ടാൻ പദ്ധതിയിട്ട് തുടങ്ങിയെങ്കിലും മൃഗങ്ങളുടെ ഉടമകളും കരാറുകാരനും തമ്മിൽ വഴക്ക് സ്ഥിരമാവുകയും പിടിച്ചുകെട്ടിയ മൃഗങ്ങളെ അഴിച്ചുവിട്ട് കൊടുക്കാൻ ചില രാഷ്ട്രീയ നേതാക്കൾ ഇടപെട്ടു് തുടങ്ങിയതോടെ പദ്ധതി പൊളിയുകയാണുണ്ടായത്. പുത്തൂർ ജങ്ങ്ഷൻ, സിവിൽ സ്റ്റേഷൻ പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ് ഏറെയും. ഉള്ളത്. രാത്രി ഷിഫ്റ്റ് ജോലിക്കു പോകുന്നവർക്കാണ് കൂടുതലും അപകടം ഉണ്ടാകുന്നത്. ഇരുട്ടിൽ റോഡിൽ നിൽക്കുന്ന പശുക്കളെ പലരും കാണില്ല.കറുത്ത പശുവാണെങ്കിൽ പിന്നെ അപകടം ഉറപ്പ്.നഗരസഭയുടെ പുതിയ ഭരണസമിതി ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ