റോഡ് ചെളിക്കുളമായി.
മലമ്പുഴ: കഴിഞ്ഞ ദിവസം മഴ പെയ്തതോടെ മലമ്പുഴ-ചെറാട് റോഡ് ചെളിയും വെള്ളവും നിറഞ്ഞ് സഞ്ചാരയോഗുമല്ലാതായി. ടാറിട്ട റോഡ് കുത്തി പൊളിച്ച് വാട്ടർ അതോറട്ടി പൈപ്പ് ഇട്ടപ്പോഴാണ് റോഡിൽ മണ്ണു നിറഞ്ഞത്.കഴിഞ്ഞ മഴക്ക് ഇതുപോലെ ചെളിയും വെള്ളവും നിറഞ്ഞപ്പോൾ ബി.ജെ.പി.പ്രവർത്തകർ റോഡിൽ ചെടികൾ നട്ടും വാട്ടർ അതോറട്ടി ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തിയും പ്രതിഷേധിച്ചിരുന്നു. കോൺവൻ്റ് ആശുപത്രി;അനാഥശാല, ആശ്രമം; ലക്ഷം വീട് കോളനി, ശക്തി നഗർ, മൂർത്തി നഗർ, തുടങ്ങിയവ ഈ വഴിയിലാണ്. ചെളി നിറഞ്ഞ ഈ റോഡിലൂടെ രോഗികളെ കൊണ്ടുപോകാൻ വാഹന ഡ്രൈവർമാർ സമ്മതിക്കുന്നില്ല. വണ്ടിയുടെ ചക്രം ചെളിയിൽ താഴാൻ സാദ്ധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. ഇതു സംബന്ധിച്ച് മലമ്പുഴ റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വ ത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.