പാലക്കാട്: വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ക്ഷേത്രത്തിലെ മുപ്പത്തി ഏഴു വർഷത്തെ സേവനത്തിനു ശേഷം മാനേജർ പി.രവീന്ദ്രൻ, ഈ മാസം 30 ന് വി രമിക്കുന്നു. സഹപ്രവർത്തകരും ക്ഷേത്രം ഭാരവാഹികളും മറ്റും ചേർന്നു് യാത്രയയപ്പ് അന്നേ ദിവസം നൽകും.
പാലപ്പുറം പാലത്തൊടിയിൽ വൈഷ്ണവത്തിലെ പി.രവീന്ദ്രൻ 1985 ൽ വഴിപാട് ക്ലർക്കായിട്ടാണ് ക്ഷേത്രത്തിൽ ജോലിക്ക് പ്രവേശിക്കുന്നത് വിവിധ തസ്തികകളിൽ ജോലി ചെയ്ത് അവസാനം മാനേജർ പദവിയിൽ നിന്നും വിരമിക്കുന്നു. വിശ്വവിഖ്യാതമായ വടക്കന്തറ വേലയുടെ പന്ത്രണ്ട് വേലകൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഭഗവതിയുടെ കടാക്ഷം കൊണ്ട് കഴിഞ്ഞത് ഭാഗ്യവും പുണ്യവുമായി പി.രവീന്ദ്രൻ കരുതുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ഭഗവതി ഭക്തരുമായി പരിചയപ്പെടാനും അവർക്കു വേണ്ടതായ സഹായം ചെയ്യാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യവുമായാണ് രവീന്ദ്രൻ അവ് ദ്യോതീക ജീവതത്തിൽ നിന്ന് വിരമിക്കുന്നതെങ്കിലും ഭഗവതിയുടെ തിരുമുറ്റത്ത് വീണ്ടും എത്തിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം അർബൻ ബാങ്ക് മാനേജർ നളിനിയാണ് ഭാര്യ. ഏക മകൻ രൺദീപ് ചിനക്കത്തൂർ കാവ് ക്ഷേത്രത്തിലെ ക്ലർക്കാണ്.