പത്രപ്രവർത്തകൻ സുദേവൻ നെന്മാറക്ക് വധഭീ ക്ഷണി.
പാലക്കാട്: ഇളനാട് മരം വെട്ട് പുറത്തു കൊണ്ടുവന്ന സുദേവൻ നെന്മാറക്കു നേരെ വധഭീക്ഷണിയെന്ന് പരാതി. ഒരു മരമില്ല് ഉടമയുടെ നേതൃത്ത്വത്തിൽ പലമില്ലുടമകളും സുദേവനെ ഫോണിലൂടെ ഭീക്ഷണി മുഴക്കുന്ന ണ്ടത്രെ. മരംകൊള്ളയുടെ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എഴുതിയ വാർത്തയാണ് അധികൃതരുടെ ശ്രദ്ധയിൽ പെട്ട് വിവാദമായത്. ഭീക്ഷണിയെ സംബന്ധിച്ച് ജനപ്രതിനിധികൾക്കും പോലീസിലും സുദേവൻ പരാതി നൽകിയിട്ടുണ്ട്. സ്വതന്ത്രവും സത്യസന്ധവുമായ പത്രപ്രവർത്തനത്തെ ഭി ക്ഷണി കൊണ്ട് നേരിടാനാവില്ലെന്ന് ജനതാദൾ എസ്.നേതാവു കൂടിയായ സുദേവൻ നെന്മാറ പറഞ്ഞു.സുദേവനു നേരെ ഉണ്ടായ വധഭീ ഷണിയിൽ പ്രാദേശീക പത്രപ്രവർത്തകർ പ്രതിഷേധിച്ചു. കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.










