തേങ്കുറിശ്ശി അനീഷിൻ്റെ കൊലപാതകം പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആലത്തൂർ Dysp ദേവസ്സിയുടെ നേതൃത്വത്തിലായിരന്നു തെളിവെടുപ്പ് ‘ മകളെ പ്രണയിച്ച് വിവാഹം കഴിഴിച്ചതിൻ്റെ പേരിൽ അനീഷിൻ്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭാകരൻ, അമ്മാവൻ സുരേഷ് എന്നിവർ ചേർന്നാണ് അനീഷിനെ ഇരുമ്പുവടി ഉപയോഗിച്ച് തലക്കടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്: സിസബർ 26 ന് വൈകുന്നേരം 6 ന് അനീഷും സഹോദരൻ അജീഷും തേങ്കുറിശ്ശി ഇല മന്ദത്തുള്ള കടയിലെത്തിയപ്പോഴായാരുന്നു കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം പ്രഭാകരൻ കേരളം വിട്ടെങ്കിലും പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. പ്രഭാകരൻ്റെയും സുരേഷിൻ്റെയും വീട്, കൃത്യം നടന്ന കടയുടെ പരിസരം, എന്നിവടങ്ങളിലായിരുന്നു തെളിവെടുപ്പ് ‘ അനീഷിൻ്റെ സഹോദരൻ അജീഷ്, പിതാവ് ആറുമുഖൻ, ബന്ധുക്കൾ പ്രദേശവാസികൾ തുടങ്ങിയവരിൽ നിന്നും അന്വേഷണ സംഘം തെളിവെടുത്തു.