സർക്കാറുകളുടെ സാമ്രാജ്യത്വ ദാസ്യ വേല അവസാനിപ്പിക്കുക, എസ് പി ഉദയകുമാർ.
പ്ലാച്ചിമട : പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിയുടെ പ്രവർത്തനം മൂലം പ്രാദേശിക ജനതക്ക് ഉണ്ടാക്കിവെച്ച നാശ നഷ്ടങ്ങൾക് പ്ലാച്ചിമട ട്രിബൂണൽ ബിൽ പ്രകാരം ശുപാർശ ചെയ്ത 216.24 കോടി രൂപ പ്ലാച്ചിമടക്കാർക്ക് ലഭ്യമാക്കാൻ വേണ്ട നടപടിക്ക് സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കോർപറേറ്റുകൾക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടത്തി വരുന്ന ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും കൂടംകുളം സമര നേതാവ് എസ് പി ഉദയകുമാർ പറഞ്ഞു. പ്ലാച്ചിമടയിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അമ്പലക്കാട് വിജയൻ ( എസ് സി എസ് ടി മുന്നണി ), കെ വി ബിജു, ഈസബിൻ അബ്ദുൽകരീം, സനോജ് കൊടുവായൂർ ( സോളിഡാരിറ്റി ), അബ്ദുൽ അസീസ് ( എസ് യു സി ഐ ), സന്തോഷ് മലമ്പുഴ ( ഏകതാ പരിഷത്ത് ),സൈദ് ഇബ്രാഹിം (വെൽഫെയർ പാർട്ടി ), വേലായുധൻ കൊട്ടേക്കാട്, സി. ശാന്തി, എം എൻ ഗിരി ( നാഷണൽ കേരള കോൺഗ്രസ് ),രമണൻ കുഴൽമന്ദം( സ്വരാജ് ഇന്ത്യ ), ഗിരീഷ് നെന്മാറ ( നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ), പിരായിരി സൈദ് മുഹമ്മദ് ( ഹരിതഭൂമി ), സമര സമിതി കൺവീനർ കെ ശക്തിവേൽ, സരസ എം, വി പി നീജമുദ്ധീൻ ( തമിഴ് നലസംഘം ) എം തങ്കവേലു,പ്ലാചിമട കണ്ണദാസൻ
കെ മുരുകൻ, എം ഹരിഹര സുധൻ എന്നിവർ സംസാരിച്ചു
ഫോട്ടോ : പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹ സമരം എസ് പി ഉദയകുമാർ
ഉദ്ഘാടനം ചെയ്യുന്നു