പ്രാണവായു കിട്ടാതെ കോവിഡ് പ്രതിരോധ പ്രവർത്തനം ഊർദ്ധശ്വാസം വലിക്കുമ്പോഴാണ് കഞ്ചിക്കോട് സ്വകാര്യ ഓക്സിജൻ ഉത്പാദന കേന്ദ്രം ശ്രദ്ധാകേന്ദ്രമാവുന്നത് ‘സംസ്ഥാനത്തിനാവശ്യമായ മെഡിക്കൽ ഓക്സിജൻ്റ ഏറിയ പങ്കും ഉത്പാദിപ്പിച്ച് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാവുകയാണ് കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഐ നോക്സ് എയർ പ്രോഡക്ട്’ 2019 ൽ ജയിൻ ഗ്രൂപ്പാണ് കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഐനോക്സ് എയർ പ്രോഡക്ട്സ് എന്ന പേരിൽ ഓക്സിജൻ പ്ലാൻ്റ് ആരംഭിച്ചത്. 2020 വരെ വ്യവസായിക ആവശ്യത്തിന് ഓക്സിജൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു. ആരോഗ്യമേഖലയിൽ മെഡിക്കൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമായതോടെയാണ് ഐനോക്സ് എയർ പ്രോഡക്ട് മെഡിക്കൽ ഓക്സിജൻ ഉത്പാദനത്തിലേക്ക് തിരിഞ്ഞത്.കേരള മെറ്റൽ ആൻഡ് മിനറൽസ് 7 ഉം ഭാരത് ബയൊപെട്രോളിയം കോർപ്പറേഷൻ o. 322 ഉം കൊച്ചിൻ ഷിപ്പയർഡ് 5. 5 ഉം എയർ സെപ്പറേഷൻ യൂണിറ്റ് 44 ടണ്ണും പ്രതിദിനംമെഡിക്കൽ ഓക്സിജിൻ ഉത്പാദിപ്പിക്കുമ്പോൾ ജയിൻ ഗ്രൂപ്പിൻ്റെ ഓക്സിജൻ പ്ലാൻ്റിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 147 ടൺ ഓക്സിജനാണ് ‘ തമിഴ്നാട്ടിലേക്ക് 74 ടണ്ണും കണ്ണാടകയിലേക്ക് 30 ടണ്ണും കയറ്റി അയക്കുന്ന സ്ഥാപനത്തിന് 1000 മെട്രിക്ക് ടൺ സംഭരണശേഷിയും നിലവിലുണ്ട്. കേരളത്തിലെ വൻകിട ആശുപത്രികൾ മെഡിക്കൽ കോളേജുകൾ എന്നിവടങ്ങളിൽ പ്രാണവായു നൽകി ജീവൻ നിലനിർത്തുന്നതും ജയിൻ ഗ്രൂപ്പിൻ്റെ ഓക്സിജൻ പ്ലാൻ്റാണ്: അടിസ്ഥാന സൗകര്യമുണ്ടായിട്ടും ഉപയോഗിക്കാതെ അന്യരാജ്യങ്ങളെ ആശ്രയിക്കുകയും ഓക്സിജൻ ഉത്പാദന ഫണ്ട് വകമാറ്റി ചെലവഴിക്കുകയും ചെയ്ത ഭരണാധികാരികൾക്ക് മാതൃകയാക്കാവുന്ന ഒന്നാണ് ഐനോക്സ് എയർ പ്രോഡക്ടിൻ്റെ പ്രവർത്തനം