അനുശോചനം
പത്മഭൂഷണ്‍ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർഅനുശോചനം രേഖപ്പെടുത്തുന്നു. വൈദീക ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആദിവാസികളും മുക്കുവരും ഉള്‍പ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളില്‍ ഒരുവനായി ജീവിക്കാന്‍ അദ്ദേഹം കാണിച്ച ലാളിത്വം എക്കാലവും മാതൃകയാണ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുതന്നെ തിരുമേനിക്കു ബിരുദം ലഭിച്ചെങ്കിലും ബ്രിട്ടീഷ് സര്‍ക്കാരിലെ ഉയര്‍ന്ന ജോലിയേക്കാള്‍ ക്രിസോസ്റ്റം ആഗ്രഹിച്ചത് രാജ്യസേവനമായിരുന്നു. രാഷ്ട്രീയ-മത നേതാക്കളുമായെല്ലാം ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം കാണിച്ച കണിശത അനുകരണീയമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും സഭാവിശ്വാസികളുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നു.