ദേശീയപാതയിൽ പതിവായി അപകടം നടക്കുന്ന പനയമ്പാടത്ത് നാറ്റ് പാക് സംഘം തിങ്കളാഴ്ച സന്ദർശനം നടത്തി. നാട്ടുകാർ, ജനപ്രതിനിധികൾ എന്നിവരിൽ നിന്നും സംഘം അഭിപ്രായം ആരാഞ്ഞു. ഇത് സംബന്ധിച്ച റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു.
ഹമ്പുകൾ അപകടങ്ങൾക്ക് വഴിവെക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.
ദേശീയപാത നവീകരണത്തിന് ശേഷമാണ് ഇവിടം അപകടമേഖലയായി പരിണമിച്ചത്. നൂറ് കണക്കിന് അപകടങ്ങൾ ഇതിനോടകം സംഭവിച്ചതിൽ മരണങ്ങളുമുണ്ടായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്.