മുകേഷിന്‍റെ ഫോണ്‍ സംഭഷണ വിവാദം; കുട്ടിയെ തിരിച്ചറിഞ്ഞു, വിളിച്ചത് കൂട്ടുകാരന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച്
പാലക്കാട്: മുകേഷ് എംഎൽഎയെ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മുകേഷിനെ വിളിച്ചത്. കൂട്ടുകാരന്‍റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം ചോദിച്ചാണ് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിയെ ഇപ്പോള്‍ വീട്ടിൽ നിന്ന് മാറ്റിയിരിക്കുകയാണ്. അതേസമയം, മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നൽകി.
സഹായം ചോദിച്ച് വിളിച്ച ഒറ്റപ്പാലത്തെ സ്കൂൾ വിദ്യാത്ഥിയോട് രോഷാകുലനായി പെരുമാറുന്ന മുകേഷിന്റെ ശബ്ദ ശകലം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയാണ്. ഒറ്റപ്പാലത്തെ പത്താം ക്ലാസ് വിദ്യാർത്ഥി എന്ന് പരിചയപ്പെടുത്തിയ കുട്ടിയോട് മുകേഷ് എംഎൽഎ കയർക്കുന്ന ഈ ശബ്ദ ശകലമാണ് വിവാദമായിരിക്കുന്നത്. മുകേഷിനെതിരെ കേസ്സെടുക്കണെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എം എസ് എഫ് പരാതി നൽകി. അതേസമയം, സംസാരിച്ചത് താനാണെന്നും നാട്ടിലെ ഭാഷാപ്രയോഗം മാത്രമാണ് താൻ നടത്തിയതെന്നും മുകേഷ് വിശദീകരിച്ചു.
അത്യാവശ്യ കാര്യത്തിനായി ആറുതവണ വിളിച്ച കുട്ടിയോട് കാര്യമെന്തെന്ന് അന്വേഷിക്കുന്നതിന് പകരം സ്ഥലം എംഎൽഎയെ കണ്ടെത്തി പരാതി പറയാനായിരുന്നു കൊല്ലം എംഎൽഎയുടെ ഉപദേശം. സംഭവം വിവാദമായതോടെ, മുകേഷ് എംഎൽഎക്കെതിരെ കോൺഗ്രസും എംഎസ്എഫും രംഗത്തത്തി. ഭീഷണിപ്പെടുത്തിയ എംൽഎക്കെതിരെ കേസ്സെടുക്കണമന്ന് എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി. എന്നാൽ മന്ത്രി സജി ചെറിയാൻ വിളിച്ചുചേർത്ത യോഗത്തിനിടെയാണ് തനിക്ക് ഫോൺ കോൾ വന്നതെന്നും ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും എംഎൽഎ മുകേഷ് പ്രതികരിച്ചു .










