മൻസൂർ മണ്ണാർക്കാട്
ഹാട്രിക് മധുരം നൽകി മണ്ണാർക്കാട് ശംസുദ്ധീനൊപ്പം
കേരളത്തിൽ പ്രത്യേകിച്ചും പാലക്കാട് ശക്തമായ എൽ.ഡി.എഫ് താരംഗമുണ്ടായപ്പോളും മണ്ണാർക്കാട് നിയോജകമണ്ഡലം യൂ.ഡി.എഫിനൊപ്പമാണ് നിലകൊണ്ടത്. കേരള രാഷ്ട്രീയം പോലെത്തന്നെ മണ്ണാർക്കാട് ഇരുമുന്നണികൾക്കുമൊപ്പം മാറിമാറി നിലകൊള്ളുന്നതാണ് മണ്ണാർക്കാടിന്റ മുൻകാല ചരിത്രം.
എന്നാൽ കഴിഞ്ഞ രണ്ടുതവണയും ഇപ്പോളത്തെ തിരഞ്ഞെടുപ്പിലും തുടർച്ചയായി മണ്ണാർക്കാട് യൂ.ഡി.എഫിനോപ്പമാണ് നിലകൊണ്ടത്.
മണ്ണാർക്കാട് യൂ.ഡി.എഫിലെ മുസ്‌ലിം ലീഗും എൽ.ഡി.എഫിലെ സി.പി.ഐ യുമാണ് നേർക്കുനേർ മത്സരിക്കുന്നത്.
2011ൽ ലീഗിലെ പ്രാദേശിക നേതൃത്വത്തിലുള്ള പടലപിണക്കങ്ങൾ തിരൂർ സ്വദേശിയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ: എൻ. ശംസുദ്ധീനെ പാണക്കാട് നിന്നും തീരുമാനിച്ചതോടെ അവസാനിപ്പിക്കേണ്ടിവന്നു.
എൽ.ഡി.എഫ് കാംപുകളിൽ സി.പി.എം സി.പി.ഐ പിണക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞില്ല എന്നതാണ് കണക്കുകൾ പറയുന്നത്.
സിപിഐ ശക്തികേന്ദ്രമായ കുമാരമ്പുത്തൂർ പഞ്ചായത്തിൽപോലും 723 വോട്ടുകൾക്ക് സി.പി.ഐ യുടെ സുരേഷ് രാജ് പിന്നിലായിരുന്നത് അതാണ് തെളിയിക്കുന്നത്.
യൂഡിഎഫ് ശക്തികേന്ദ്രങ്ങളായ അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തുകളിലും മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലും കുമരമ്പുത്തൂർ പഞ്ചായത്തിലുമായി ശംസുദ്ധീൻ 10,502 വോട്ടുകൾക്ക് ലീഡ് ചെയ്തപ്പോൾ…
അട്ടപ്പാടി മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലായി 4202 വോട്ടുകളുടെ ഭൂരിപക്ഷവുമായി സുരേഷ് രാജിനൊപ്പമാണ് ഇത്തവണ നിലകൊണ്ടത്.
ഇത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു ലഭിച്ച ഭൂരിപക്ഷത്തേക്കാൾ ഇരട്ടിയായിരുന്നു.
മുൻ ഡപ്യൂട്ടി സ്പീക്കർ ജോസബേബി മത്സരിച്ചപ്പോൾ മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകളുടെ ഏകോപനം പോലെ ക്രസ്ത്യൻ വോട്ടുകൾ നേടുവാൻ കഴിയാത്തതും എൻ.ഡി.എ വോട്ടുകൾ യൂഡിഎഫ് സ്ഥാനവർത്തിക്ക് ലഭിച്ചതും സിപിഎം വോട്ടുകൾ മുഴുവൻ നേടാനാവാത്തതും മന്ത്രി സ്ഥാനത്തിന് അർഹതയുണ്ടായിരുന്ന സുരേഷ് രാജിന്റെ പരാജയത്തിന്റെ ആഴം വർധിപ്പിച്ചു.