മണ്ണാർക്കാട് :മാർച്ച് 10ന് രാത്രി 11നാണ് പൂരം പുറപ്പാട് നടക്കുക. ആറാട്ടെഴുന്നള്ളിപ്പ്,മേളം, ഇടയ്ക്ക് പ്രദക്ഷിണം എന്നിവയോടുകൂടിയാണ് പൂരം പുറപ്പാട്. മാർച്ച് 11 മുതൽ 15 വരെയുള്ള തിയ്യതികളിൽ രാവിലെ 9 മുതൽ 12 ഉച്ചക്ക് വരെയും രാത്രി 9.30 മുതലും ആറാട്ടെഴുന്നള്ളിപ്പ് നടക്കും.10 മുതൽ 13 വരെയുള്ള തിയ്യതികളിൽ വൈകുന്നേരം 3 മുതൽ 5 വരെ കലാമണ്ഡലം പ്രൊഫസർ രാമചാക്യാരിൻ്റെ ചാക്യാർകൂത്തും 14,15,16 തിയ്യതികളിൽ വൈകുന്നേരം 3 മുതൽ 5 വരെ കിള്ളിക്കുറിശ്ശിമംഗലം കുഞ്ചൻ സ്മാരകം അവതരിപ്പിക്കുന്ന ഓട്ടൻതുള്ളലും 11 മുതൽ 15 വരെയുള്ള തിയ്യതികളിൽ വൈകുന്നേരം അഞ്ചു മുതൽ ആറുവരെ നാദസ്വരവുമുണ്ടാവും.കൂടാതെ 11 ന് വൈകുന്നേരം 5 മുതൽ 6 വരെ പാലക്കാട് രാധാകൃഷ്ണൻ ആൻഡ് പാർട്ടിയുടെ നാദസ്വരം, ആറുമുതൽ എട്ടുവരെ പനമണ്ണ ശശിയുടെ നേതൃത്വത്തിൽ തായമ്പക, രാത്രി 8 മുതൽ 9.30 വരെ മണ്ണാർക്കാട് സപ്തസ്വരങ്ങളുടെ നേതൃത്വത്തിലുള്ള സംഗീതസന്ധ്യ തുടങ്ങിയ പരിപാടികളുമുണ്ടാവും.മൂന്നാം പൂരദിവസമായ മാർച്ച് 12ന് വൈകുന്നേരം ആറിനാണ് മണ്ണാർക്കാട് പൂരത്തിൻ്റെ കൊടിയേറ്റം നടക്കുക. നാലാം പൂരദിവസമായ മാർച്ച് 13ന് വൈകുന്നേരം 6 മുതൽ 8 വരെ കല്ലൂർ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള തായമ്പക, എട്ടുമുതൽ മുതൽ 9 30 വരെ മണ്ണാർക്കാട് കലാദേവി നൃത്തകലാ ക്ഷേത്രത്തിൻ്റെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ.കൂട്ടുവിളക്ക് ദിവസമായ അഞ്ചാം പൂരം മാർച്ച് 14 ന് തിങ്കളാഴ്ചയാണ് നടക്കുക. വൈകുന്നേരം ആറു മുതൽ എട്ടുവരെ മഞ്ചേരി ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള തായമ്പക, സംഗീത തിലകം ഡോക്ടർ വെള്ളിനേഴി സുബ്രഹ്മണ്യൻ & പാർട്ടിയുടെ നേതൃത്വത്തിലുള്ള ക്ലാസിക്കൽ ഫ്യൂഷൻ എന്നിവയാണ് പ്രധാന ഇനങ്ങൾ.മാർച്ച് 15 ന് ചൊവ്വാഴ്ചയാണ് ചെറിയ ആറാട്ട്. വൈകുന്നേരം 6 മുതൽ 9 വരെ മണ്ണാർക്കാട് ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ ഡബിൾ തായമ്പക നടക്കും.വലിയാറാട്ട് നടക്കുന്ന മാർച്ച് 16ന് രാവിലെ എട്ടുമുതൽ ആറാട്ട് എഴുന്നള്ളിപ്പ്, തുടർന്ന് 9 30 മുതൽ കേരളത്തിലെ പ്രഗത്ഭ കലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം, 9 മുതൽ 9 30 വരെ കുന്തിപ്പുഴ ആറാട്ടുകടവിൽ കഞ്ഞിപാർച്ച എന്നിവയുണ്ടാവും. വൈകുന്നേരം മൂന്നു മുതൽ അഞ്ചുവരെ ഓട്ടൻതുള്ളൽ, 5 മുതൽ 6 30 വരെ ഡബിൾ നാദസ്വരം, 6 30 മുതൽ 9 വരെ ഡബിൾ തായമ്പക, 9 മണി മുതൽ ആറാട്ട് എഴുന്നള്ളിപ്പ് തുടർന്ന് കാഴ്ചശീവേലി എന്നിവയുണ്ടാവും.മാർച്ച് 17ന് വൈകുന്നേരം 3 മുതലാണ് ചെട്ടിവേല നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കഞ്ഞിപാർച്ചയും ചെട്ടിവേലയും ചടങ്ങുകൾ മാത്രമായി ഒതുക്കാനാണ് തീരുമാനമെന്ന് പൂരാഘോഷ കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡൻറ് സി. സച്ചിദാനന്ദൻ, സെക്രട്ടറി എം പുരുഷോത്തമൻ, ട്രഷറർ പി. ശങ്കരനാരായണൻ, ജോയിൻ്റ് സെക്രട്ടറി പി. ഗോപാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.