പാലക്കാട് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നു. ഇതോടെ ജില്ലയിലേക്കുള്ള ആവശ്യസാധനങ്ങളുടെ വരവ് കുറയാൻ സാധ്യതയെന്ന് വ്യാപാരികൾ. പച്ചക്കറിയും മറ്റ് അവശ്യവസ്തുക്കളും ഏറ്റവുമധികം ജില്ലയിലേക്ക് കൊണ്ടുവരുന്ന പൊള്ളാച്ചി മാർക്കറ്റിൽ കച്ചവടം രാവിലെ ഒമ്പതുമുതൽ പകൽ 12 വരെയാക്കി. ലോഡുകൾ കയറ്റുന്നതും ഇറക്കുന്നതും നിശ്ചിത സമയത്തിനുള്ളിൽ മാത്രമായിരിക്കണം എന്നത് വ്യാപാരികളുടെ വാങ്ങൽശേഷി കുറയ്ക്കും. ദിവസേന രണ്ടും മൂന്നും ലോഡ് സാധനമെടുക്കുന്നവർക്ക് ഇത് ഒന്നായി കുറയും. മൂന്നുദിവസമായി പച്ചക്കറികൾക്ക് ജില്ലയിലെ മാർക്കറ്റുകളിൽ മൊത്തവിലയിൽ രണ്ടു രൂപമുതൽ അഞ്ചു രൂപവരെ വില വർധിച്ചിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ ആവശ്യസാധനങ്ങളുടെ ക്ഷാമത്തിന് കാരണമായേക്കുമെന്ന് വ്യാപാരികൾ പറയുന്നു. മേലാമുറി, പട്ടാമ്പി, കൊടുവായൂർ വിപണികളിൽ തിരക്ക് താരതമ്യേന കുറവാണ്