വികസന പ്രവർത്തനത്തിന് കിട്ടിയ അംഗീകാരം. കരിമ്പ പഞ്ചായത്തിൽ ഇടതുപക്ഷത്തിന്തുടർഭരണം.
കല്ലടിക്കോട്:17 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന് ഒമ്പത്സീറ്റായിരുന്നു. കഴിഞ്ഞ തവണ പ്രതിപക്ഷമായ യു.ഡി.എഫിന് ഇക്കുറി ആറു സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ മൂന്നു സീറ്റുണ്ടായിരുന്ന ബിജെപി ഒരുസീറ്റിൽ മാത്രമായി ഒതുങ്ങി.വിജയിച്ച സ്ഥാനാർത്ഥികൾ: അരുൺഅച്യുതൻ (യു.ഡി.എഫ് ),അനിത സന്തോഷ് (യു.ഡി.എഫ്),ജാഫർ (എൽ.ഡി.എഫ്), കെ.സി.ഗിരീഷ് (എൽ.ഡി.എഫ്), ബീന ചന്ദ്രകുമാർ(ബിജെപി), പ്രസന്ന.കെ (എൽ.ഡി.എഫ്), കോമള കുമാരി (എൽ.ഡി.എഫ്), റമീജ.പി (യു.ഡി.എഫ്),കെ.കെ.ചന്ദ്രൻ (യു.ഡി.എഫ്),എം.ചന്ദ്രൻ(എൽ.ഡി.എഫ്), പി.എസ്.രാമചന്ദ്രൻ മാസ്റ്റർ (എൽ.ഡി.എഫ്), റംലത്ത് (എൽ.ഡി.എഫ്), പി.കെ.അബ്ദുള്ളക്കുട്ടി(യു.ഡി.എഫ്),കെ.മോഹൻദാസ്(എൽ.ഡി.എഫ്), ബിന്ദുപ്രേമൻ (യു.ഡി.എഫ്),ജയവിജയൻ (എൽ.ഡി.എഫ്), രാധിക (എൽ.ഡി.എഫ്). തൊഴിലുറപ്പ്,കാര്‍ഷിക,ആരോഗ്യ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ചുവെന്നതാണ് ഇടതുമുന്നണിയുടെ ഭരണ നേട്ടങ്ങളിലെ പ്രധാനം. ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാരം നേടിയതുംകഴിഞ്ഞഭരണ കാലയളവിലെശ്രദ്ധേയ നേട്ടമായി.ഒരിക്കൽ നഷ്ടപ്പെട്ടപഞ്ചായത്ത് ഭരണം തിരിച്ചു വന്നോളും എന്ന യു.ഡി.എഫിന്റെ അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായി കരിമ്പയിൽ എൽ.ഡി.എഫിന്റെ വിജയം