ഗ്രാമവികസനം ശക്തിപ്പെടുത്തുക
സുജിത്ത്പുലാപ്പറ്റ
പശ്ചിമഘട്ട മലനിരകളോട് ചേർന്ന്പഴമയുടെയും പാരമ്പര്യത്തിൻ്റെയും ഓർമ്മകൾ തുടിക്കുന്ന കല്ലടിക്കോട് എന്ന മലയോര മേഖലകൃഷിക്കും താമസത്തിനും അനുയോജ്യമായ സ്ഥലമാണ്.കൃഷി ഉപജീവനമാക്കിയവരാണ് ഇവിടുത്തെ ഭൂരിപക്ഷം ജനതയും. കല്ലടിക്കോടൻ മലയുടെ പാർശ്വങ്ങളിലുംജനജീവിതങ്ങൾ കൂടുതലായി ഉണ്ട്.സുന്ദരമായ ഈ നാട്ടിൻപുറം സൗഹാർദ പെരുമയിലുംമഴ ബിന്ദുക്കളാലും സമൃദ്ധമാണ്.വേനൽക്കാലത്ത് ശാന്തതയോടെയുംമഴക്കാലത്ത് ഉഗ്രരൂപിണിയായും ഒഴുകുന്ന തുപ്പനാട് പുഴ.കനാലും തോടുംമറ്റുധാരാളം ജല സമൃദ്ധിയുമുള്ളഈ മലയോരനാട്ടിൽ കുടിവെള്ള ക്ഷാമം ഇന്നും രൂക്ഷമാണ്.മുൻ പഞ്ചായത്ത് ഭരണാധികാരികൾ കുടിവെള്ള ക്ഷാമത്തിന് പല വിധ പരിഹാരമാർഗ്ഗങ്ങൾ കണ്ടിരുന്നെങ്കിലുംഅതൊന്നും ശാശ്വതമായില്ല. ഇപ്പോഴും ജലക്ഷാമമുള്ള പ്രദേശങ്ങൾ ഉണ്ട്. അതുപോലെ തന്നെ ജനം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് വന്യജീവികളുടെ ശല്യം. കാടിറങ്ങുന്ന മൃഗങ്ങള്‍ മനുഷ്യരുടെ ജീവന് ഭീഷണിയാവുകയും കര്‍ഷകന്റെ അധ്വാനത്തെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുകയും ചെയ്യുന്നത് ഒരു മാനുഷിക പ്രശ്നമായി ഉയര്‍ന്നു വരുമ്പോള്‍ തന്നെ, മറുഭാഗത്ത് ഭാഗത്ത് കാടിന്റെ ആവാസ വ്യവസ്ഥിതിയിലേക്ക്മനുഷ്യര് അതിക്രമിച്ചു കയറുന്നു എന്നാരോപിച്ച്കുടിയിറക്കിന്റെ താക്കീതുകളും ഈ പ്രദേശത്തിന്റെ സങ്കീർണ്ണതകളായി നിൽക്കുന്നു. പാരിസ്ഥിതിക വാദം ഉയരുമ്പോഴും കൃഷിയും മനുഷ്യരുടെ ജീവനും സുരക്ഷയും ചർച്ചയാകുന്നില്ല.പല കൃഷിയിടങ്ങളിലേക്കും ഇറങ്ങാതിരിക്കാൻ വൈദ്യുതീകരണം ചെയ്യാറുണ്ടെങ്കിലും അതും ഒരു പരിധിയിൽ കൂടുതൽ വിജയകരമല്ല.കർഷക സംരക്ഷണത്തിന്ഈ നാട്ടിൽ നൂതന ആശയങ്ങൾ ഉരുത്തിരിയണം, നടപ്പിലാക്കണം. പിന്നെ ദേശീയ പാതയോരങ്ങളുടെ നവീകരണം നടക്കുന്നുണ്ടെങ്കിലും,അഴുക്ക് ചാൽ നിർമാണം,നടപ്പാത എന്നിവ പരിഗണിച്ചിട്ടില്ല.പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കുടുംബങ്ങൾക്കും കുട്ടികൾക്കുംസമയം ചെലവഴിക്കാൻ പഞ്ചായത്ത് പരിധിയിൽ എവിടെയും പാർക്കുകൾ ഇല്ല.പഞ്ചായത്തിലൂടെ കിലോമീറ്റർ ദൈർഘ്യത്തിൽ കടന്നു പോകുന്നകാഞ്ഞിരപ്പുഴ കനാലിന്റെ ഇരുവശവുംപ്രഭാതസായാഹ്ന സവാരിക്കാർക്ക് ഉപകാരപ്രദമാകും വിധം ക്രമീകരിക്കണം.ഈ മലയോര ഗ്രാമം ചെറുപട്ടണമായി വികസിക്കുമ്പോഴും സ്ഥാപനങ്ങളിലുംപാതയോരത്തും വാഹന പാർക്കിങ്ങ് സൗകര്യം ഇല്ല.വയോജന സംരക്ഷണത്തിനും സഹായത്തിനും പ്രത്യേക സംവിധാനമില്ല.തെരുവ് വിളക്കുകൾ പൂർണ്ണമായി പ്രകാശിച്ചാൽ ഈ നാട് പ്രഭ വീശിതിളങ്ങും.എല്ലാ രംഗത്തും മാറ്റങ്ങൾകൈവന്ന കല്ലടിക്കോട് എവിടെയും അത്യാധുനിക സൗകര്യത്തോടെയുള്ള ഒരു ആതുരാലയം ഇല്ല എന്നത് കൈവന്ന പുരോഗതിക്ക് കരിനിഴലായി നിൽക്കുന്നു.പുതിയ സാരഥികൾക്ക് മുമ്പാകെ ഇത്തരം നിരവധി വിഷയങ്ങൾ ഉന്നയിക്കാനുണ്ട്.സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും, ഗ്രാമവികസനം ശക്തിപ്പെടുത്തിക്കൊണ്ടും, പുതിയ ഒരു നാട് കെട്ടിപ്പടുക്കാനുള്ള പരിശ്രമം ഉണ്ടാകട്ടെ.എല്ലാറ്റിലുമുപരി നാട്രാഷ്ട്രീയ സൗഹൃദമാകണം.വികസനത്തിൽ ജനങ്ങളെ പങ്കാളിയാക്കണം