മുട്ടിക്കുളങ്ങര: പോലീസ് ക്യാമ്പിൽ പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കസ്റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലും പ്രതികൾ. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവർക്കെതിരെയാണ് കേസ്. 2016ൽ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടികൂടിയതിനാണ് കേസ്.
സംഭവത്തിൽ പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയും സുഹൃത്തിനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർ പന്നിയെ പിടികൂടാൻ വെച്ച കെണിയിൽ നിന്ന് പൊലീസുകാർക്ക് ഷോക്കേറ്റെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസമാണ് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ രണ്ട് പൊലീസുകാർ മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിലെ ഹവിൽദാർമാരായ എലവഞ്ചേരി സ്വദേശി അശോകൻ, അത്തിപ്പൊറ്റ സ്വദേശി മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പുറക് വശത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്