ഐ.സി.ഡി.എസ്സിനെ സ്വകാര്യവൽക്കരിക്കാൻ സമ്മതിക്കില്ല.
പാലക്കാട്: പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽകരിക്കാൻ ശ്രമിക്കുന്ന പോലെ ‘ഐ.സി.ഡി.എസ്സിനെ സ്വകാര്യവൽക്കരിക്കാൻ അനുവതിക്കില്ലെന്നും ‘ കർഷകരേയും മറ്റും പട്ടിണിയിലാക്കാനുള്ള നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ എടുക്കുന്ന നയം – ഐ.സി.ഡി.എസ്സ് ൽ നടപ്പാക്കാൻ വേണ്ടിയാണ് ഫണ്ടുകൾ അനുവതിക്കാതിരിക്കുന്നതെന്നും സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി ‘വി.സി.കാർത്ത്യായനി പറഞ്ഞു.
ഐ. എൽ.ഒ യുടെ 45,46-നിർദ്ദേശങ്ങൾ നടപ്പിലാക്കുക, അംഗൻവാടി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകrതുടങ്ങി പത്ത് ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി വർക്കേഴ്സ് ഏൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ -സി.ഐ.ടി.യു. വിൻ്റെ നേതൃത്വത്തിൽ കലക്ട്രേട്രേലേക്കു നടത്തിയ മാർച്ചിനു ശേഷമുള്ള ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.സി.കാർത്ത്യായനി.ജില്ല വൈസ് പ്രസിഡൻ്റ് സി.അംബിക അദ്ധ്യക്ഷയായി. ജില്ല സെക്രട്ടറി ‘വി.സരള, ഉണ്ണിയമ്മ, പ്രൊജക്ട് സെക്രട്ടറി വി.സി. വനജ, മീന രാജ് കുമാർ, ഗീത, അന്നപൂർണ്ണി. എന്നിവർ സംസാരിച്ചു.അഞ്ചു വിളക്കു പരിസരത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്.