പാലക്കാട് ജില്ലയിൽ ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തതയുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ കളക്ട്രേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുകയായിരുന്ന ഫ്രറ്റേണിറ്റി പ്രവർത്തകർ മന്ത്രി എ. കെ ശശീന്ദ്രനെ വഴി തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത ഫ്രറ്റേണിറ്റി പ്രവർത്തകരേയും നേതാക്കളേയും ജാമ്യമില്ലാ വകുപ്പുകൾ ചാർത്തുകയും , ജയിലിലടക്കുകയും ചെയ്ത പോലീസ് നടപടി പ്രതിഷേധാർഹമാണ്. മലബാർ വിദ്യാഭ്യാസ സമരങ്ങളെ സംസ്ഥാനത്തുടനീളം പോലീസ് ഭീകരമായാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മലപ്പുറത്ത് നടന്ന ലാത്തിച്ചാർജിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 17 പേരെ റിമാന്റ് ചെയ്യുകയും ചെയ്തു , കണ്ണൂരിൽ ഇന്നലെ നടന്ന മാർച്ചിന് നേരെയും സമാനമായ പോലീസ് ക്രൂരതകൾ അരങ്ങേറി. പാലക്കാട് നടന്ന പ്രതിഷേധത്തിൽ 14 പേരെയാണ് റിമാന്റ് ചെയ്തത്. മലബാർ വിദ്യാഭ്യാസ അവകാശ സമരങ്ങളോട് സർക്കാരും പോലീസും സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികൾ പ്രതിഷേധാർഹമാണ്. കള്ളക്കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ച് ജയിലിലടച്ച മലബാർ വിദ്യാഭ്യാസ അവകാശ പോരാളികളോട് ഐക്യപ്പെടുന്നു. അവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നു.
1-വിളയോടി ശിവൻകുട്ടി
(എൻ.സി.എച്ച്.ആർ.ഒ )
2-രാജൻ പുള്ളിക്കോട്
(എസ്.സി /എസ്.ടി കോഡിനേഷൻ കമ്മിറ്റി)
3- പി.എസ് അബൂഫൈസൽ
(ജില്ലാ പ്രസിഡന്റ്, വെൽഫയർ പാർട്ടി പാലക്കാട് )
4-എം സുലൈമാൻ
(വെൽഫയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം, പാലക്കാട് നഗരസഭ കൗൺസിലർ )
5-വി പി നിജാമുദ്ധീൻ
(തമിഴ് നല സംഘം )
6- നബീൽ ഇസ്ഹാഖ്
(എസ് ഐ ഒ )
7-എ കെ സുൽത്താൻ
(കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി)
8-നീലിപ്പാറ മാരിയപ്പൻ
(കേരള ആദിവാസി സംരക്ഷണ സമിതി )
9- ടി പി സ്വാലിഹ്
(സോളിഡാരിറ്റി )
10-ഉനൈസ് ഷൊർണുർ
(ക്യാമ്പസ് ഫ്രണ്ട് )
11-ഷബ്‌നാസ് അഷ്‌റഫ്
(ജി ഐ ഒ )
12- നവാഫ് പത്തിരിപ്പാല
(ഫ്രട്ടേണിറ്റി)