നെന്മാറ – കോവിഡ് കാലഘട്ടത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായകൾക്ക് ആശ്രയമായത് നെന്മാറയിലെ മൂവർ സംഘം.
കോവിഡ് വ്യാപകമായത്തിന് തുടർന്ന് ഹോട്ടലുകളും ചായകടകളും അടച്ച് പൂട്ടിയത്തോടെ തെരുവ് നായകൾക്ക് ഭഷണം ഇല്ലാതെ കഷ്ടത്തിലായി. ‘ഇത് മനസ്സിലാക്കിയ ഹോട്ടൽ ടിനി നടത്തിപ്പുകാരൻ ഹസ്സൻ; കേരള വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡൻ്റ് മണികണ്ഠൻ ”,പൊതു പ്രവർത്തകൻ സുദേവൻ നെന്മാറ എന്നിവരാണ് തെരുവ് നായകൾക്ക് ഭക്ഷണം നൽകി രക്ഷകരായത്.’
നെന്മാറയിലുംപരിസര പ്രദേശങ്ങളിലുമുള്ള നായകൾ ഇവരുടെ വരുവും കാത്ത് ദിവസേന നിൽക്കുന്ന കാഴ്ചപതിവായിരിക്കുകയാണ്. തീറ്റ നൽക്കിയത്തോടെ വീടുകളിൽ വളർത്തുന്ന പട്ടികളെക്കാൾ അനുസരണ ഉള്ളവയായി മാറിയിരിക്കുകയാണ് ഇവർ. ഇരുപത്തോളം നായ്കളാണ് ഇപ്പോൾ ‘ഇവരുടെ സംരക്ഷണയിൽ കഴിയുന്നത്.’കഴിഞ്ഞ മാസം കണ്ണ് മിഴിക്കാത്ത ഒൻപത് നായ കുഞ്ഞുക്കൾ ഇവർക്ക് ലഭിച്ചിരുന്നു ‘സംക്ഷണം നൽക്കുന്നത്തിനിടയിൽ തന്നെ നാട്ടുക്കാർ വിവരം അറിഞ്ഞത്തോടെ പലരും വീടുകളിൽ വളർത്താൻ കൊണ്ടുപോകുകയായിരുന്നു കോവിഡ് പോരാളികളായി സേവന രംഗത്തും ഈ യുവർ സംഘം ‘സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ഫോട്ടോ: ഭക്ഷണം കാത്ത് നിൽക്കുന്ന തെരുവുനായ്ക്കൾ .










