പാലക്കാട്:
അരനൂറ്റാണ്ടായി മലമ്പുഴ മന്തക്കാട് ജങ്ഷനിൽ പടർന്നുപന്തലിച്ചു ജനങ്ങൾക്ക് തണലേകി നിൽക്കുന്ന ആൽമരം മുറിച്ചു നീക്കാൻ അണിയറനീക്കം, മല മ്പുഴ ഐ.ടി.ഐ, മലമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ, നേഴ്സിങ് സ്കൂൾ, ഡ്രൈവിങ് പരി ശീലന കേന്ദ്രം എന്നിവിടങ്ങളി ലേക്ക് എത്തുന്നവർ ബസ് കാ ത്തിരിക്കുന്ന സ്ഥലം കൂടിയാ ണിത്.
10 വർഷം മുമ്പ് ഈ ആൽമര ത്തിന്റെ കൊമ്പുകൾ മുറിച്ചിരു ന്നു. അന്ന് കൊറ്റികളുടെയും നീ പറവകളുടെയും കാക്കകു ഞ്ഞുങ്ങളും താഴെ വീണു ചത്തിരുന്നു. വിവരമറിഞ്ഞെത്തിയ പരിസ്ഥിതി പ്രവർത്തകർ തുട
ർന്ന് കൊമ്പുകൾ മുറിക്കുന്നത് തടഞ്ഞു. മുമ്പ് നൂറുകണക്കിന് പക്ഷികളുടെ താവളമായിരുന്ന മരത്തിൽ ഇപ്പോൾ കുറച്ചു കൊ ക്കുകളും കാക്കകളുമാണ് ഈ മരത്തിൽ കൂടുകൂട്ടി ജീവിക്കുന്ന തു. എന്നാൽ പരിസരത്തെ ചില കച്ചവടക്കാരും നിക്ഷിപ്ത താ ൽപ്പര്യക്കാരും ഒരു വാർഡ് മെംബറുടെ നേതൃത്വത്തിൽ പക്ഷി കളുടെ കാഷ്ടം ശല്യമാവുന്ന ന്ന് കാണിച്ചും മരക്കൊമ്പുകൾ ഭീഷണിയാണെന്നു കാണിച്ചും റവന്യു, വനംവകുപ്പുകൾക്ക് പരാതി നൽകിയിരിക്കുകയാ ണ്. ആൽമരകൊമ്പുകൾ ആദ്യം മുറിച്ചു മാറ്റി, പിന്നീട് മരം മുഴുവ നമുറിക്കാനാണ് നീക്കം നടത്തു ന്നത്. ഇതിനെതിരേ പരിസ്ഥിതി സംഘടനകൾ സമരത്തിനൊരു ങ്ങുകയാണ്.