പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ. കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം പറമ്മൽപടി പാടുവംപാടതൊടിയിൽ താമസിക്കുന്ന പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം പോലീസ് പോക്സോ കേസിൽ ശനിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നാട്യമംഗലത്ത് ബാർബർഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീർ കുട്ടിയെ മുടി വെട്ടിത്തരാം എന്നുപറഞ്ഞ് തൻ്റെ ബാർബർ ഷോപ്പിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്ത ശേഷം ശനിയാഴ്ച വൈകുന്നേരമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഞായറാഴ്ച രാവിലെ പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കൊപ്പം എസ്ഐ ബിന്ദു ലാലിനൊപ്പം അഡിഷണൽ എസ്.ഐ സേതുമാധവൻ, ASI അനന്ദകൃഷ്ണൻ, എസ്.സി പി.ഓമാരായ രാമകൃഷ്ണൻ, ശശികുമാർ, ജയകുമാർ, സി പി.ഓമാരായ പ്രസാദ്, റിനുമോഹൻ, വനിതാ സി പി.ഓ സജിത എന്നിവരും ഉണ്ടായിരുന്നു