കോവിഡ് പ്രതിരോധ വളണ്ടിയർ സേവനത്തിനു പ്രവർത്തകരെ വിട്ടു നൽകാൻ സന്നദ്ധമാണ്: പോപുലർ ഫ്രണ്ട്
സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം കൊണ്ട് ജനങ്ങള്‍ വലിയ ഭീഷണി നേരിടുന്ന ഗുരുതരമായ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സേവനരംഗത്തും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.
പ്രാദേശികമായി രോഗികൾക്ക് സഹായമെത്തിക്കുവാൻ കഴിഞ്ഞവർഷത്തെ പോലെത്തന്നെ ഈ വർഷവും ഹെൽപ്പ് ഡസ്‌ക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞവർഷം പാലക്കാട് ജില്ലയിലെ പോപുലർ ഫ്രണ്ട് പ്രവർത്തകർ കവിഡ് രോഗികളുടെ നിരവധി മൃത ദേഹങ്ങൾ മാതാചാരപ്രകാരം സംസ്കരിച്ചുകൊണ്ട് നാനാതുറയിലുള്ള ജനങ്ങളുടെ പ്രശംസ നേടിയിരുന്നു.
രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതരേയും ആരോഗ്യ പ്രവര്‍ത്തകരെയും സഹായിക്കുന്നതിനും കോവിഡ് രോഗികള്‍ക്ക് ചികില്‍സാ സംബന്ധമായ സഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ അണിനിരത്താന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലയിലുടനീളം തയ്യാറാണ്. ആശുപത്രികള്‍, കോവിഡ് കേന്ദ്രങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍ എന്നിവയ്ക്കായി സന്നദ്ധ സേവനങ്ങള്‍ ആവശ്യമുള്ള ഏത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംഘടനയുടെ സേവനം ഉറപ്പാക്കാം. ഇതിന് ആവശ്യമായ വോളണ്ടിയേഴ്‌സിനെ വിട്ടുനല്‍കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സന്നദ്ധമാണ്.
പാലക്കാട് ജില്ല കളക്ടർ ശ്രിമതി മൃൺ മയി ജോഷി ഐഎ എസ് നെയാണ് പോപുലർ ഫ്രണ്ട്
പാലക്കാട് ജില്ലാ പ്രസിഡന്റ് അബ്ദുനാസർ സി സന്നദ്ധത അറിയിച്ചത്.
സിദ്ദിഖ് തോട്ടിൻകര
ജില്ല സെക്രട്ടറി
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
പാലക്കാട് ജില്ല കമ്മിറ്റി
89211 31568