യാത്രക്കാരില്ലാതെ ബുദ്ധിമുട്ടി ഒറ്റപ്പാലത്തെ സ്വകാര്യ ബസ് ജീവനക്കാർ. യാത്രക്കാരുടെ കുറവുമൂലം ട്രിപ്പുകൾ വെട്ടിക്കുറയ്‌ക്കുകയാണിവർ. ചിലർ സർവീസ് തന്നെ നിർത്തി. ഡീസലിനുള്ള പണംപോലും കിട്ടാത്ത സാഹചര്യമാണെന്നാണ് ജീവനക്കാർ പറയുന്നത്.
ചില ബസ്സുകൾ രാവിലെയും വൈകീട്ടത്തെയും ട്രിപ്പുകൾ മാത്രമാണ് സർവീസ് നടത്തിയത്. വ്യാഴാഴ്ച അമ്പതിലേറെ ബസ്സുകൾ സർവീസ് നടത്തിയില്ലെന്നും വിവിധ സംഘടനകളുടെ ഭാരവാഹികൾ പറയുന്നു.
ഒറ്റപ്പാലത്ത് ഏകദേശം 300 ബസ്സുകളാണ് സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞ ലോക്ഡൗൺ ഏൽപ്പിച്ച ആഘാതത്തിൽ ബസ്സുകളുടെ എണ്ണം 250 ആയി കുറഞ്ഞിരുന്നു. ഇപ്പോൾ 50 ബസ്സുകൾകൂടി സർവീസ് അവസാനിപ്പിച്ച സ്ഥിതിയാണ്.