പാലക്കാട്
മുനിസിപ്പൽ സ്റ്റാൻഡിൽ
നിന്ന് നാളെ മുതൽ കൂടുതൽ
ബസുകൾ സർവീസ് ആരംഭിക്കും. വി.കെ.ശ്രീകണ്ഠൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.26 കോടി രൂപ ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമ്മിച്ചിട്ടുള്ളത്.
യാഡ് നവീകരിച്ചത് നഗരസഭയാണ്. എം.പി ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലാംപും സ്ഥാപിച്ചിട്ടുണ്ട്.
മുനിസിപ്പൽ ബസ് ടെർമിനലിൽ ഒരേസമയം ഒമ്ബത് ബസുകൾ നിറുത്തിയിടാനാകും. മറ്റു ബസുകൾ നിറുത്തിയിടാൻ ടെർമിനലിന്റെ മുൻവശത്തെ സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇവിടെ ബസുകൾ നിറുത്തിയിട്ട് സമയമാകുമ്ബോൾ ട്രാക്കിലേക്ക് കയറ്റിയാൽ മതി. ബസ് സർവീസുകൾ ആരംഭിക്കുന്ന മുറയ്ക്ക് ലഘുഭക്ഷണ, ശുചിമുറി സൗകര്യം ഒരുക്കുമെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു
സ്റ്റാൻഡിൽ നിന്ന് നിലവിൽ ഏതാനും ബസുകൾ മാത്രമാണു സർവീസ് നടത്തുന്നത്. നാളെ മുതൽ കോഴിക്കോട്, ചെർപ്പുളശ്ശേരി, കോങ്ങാട്, മണ്ണാർക്കാട്, മുണ്ടൂർ ഭാഗത്തു നിന്നുള്ള ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി വേണം സ്റ്റേഡിയം സ്റ്റാൻഡിലേക്ക് പോകാൻ. സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നു പോകുമ്ബോഴും മുനിസിപ്പൽ സ്റ്റാൻഡിൽ എത്തണം.