സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വെയ്ക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സപ്ലൈകോ മാനേജറെ വിജിലൻസ് അറസ്റ്റ് ചെയ്തു. വടവന്നൂർ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് മാനേജർ മണികണ്ഠനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. എറണാകുളം കേന്ദ്രീകരിച്ച് മൂന്ന് സ്ത്രീകൾ നടത്തുന്ന ത്രീ വീസ് കമ്ബനിയുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിനാണ് മാനേജർ കൈക്കൂലി ആവശ്യപ്പെട്ടത്.
സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വില്പനയ്ക്ക് വെക്കാൻ പത്തു ശതമാനം കമ്മീഷൻ നൽകണമെന്നായിരുന്നു ആവശ്യം. കൈക്കൂലി നൽകാനാവില്ലെന്ന് കമ്ബനി ഉടമകൾ അറിയിച്ചു. സംഭവത്തിൽ കമ്ബനി മാർക്കറ്റിംഗ് സ്റ്റാഫ് വിഷ്ണു പ്രസാദ് വിജിലൻസിന് പരാതി നൽകിയിരുന്നു. വിജിലൻസിൻറെ നിർദ്ദേശ പ്രകാരം 13, 986 രൂപയുടെ സാധനങ്ങൾ വടവന്നൂർ സൂപ്പർ മാർക്കറ്റിംഗിലേക്ക് വിതരണം ചെയ്തു. ഇതിനായി 1400 രൂപ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് വിജിലൻസ് അറസ്റ്റ്