375 ക
വടകരപ്പതി വില്ലേജ് ഓഫിസർ മുഹമ്മദ് ഫാസിൽ ആണ് അറസ്റ്റിലായത്. കിണർപ്പള്ളം സ്വദേശി രംഗനാഥനിൽനിന്നാണ് കൈക്കൂലി വാങ്ങിയത്. മരിച്ചുപോയ സഹോദരന്റെ മകന്റെ പേരിലുള്ള മൂന്നേക്കർ ഭൂമിയുടെ തണ്ടപ്പേർ സർട്ടിഫിക്കറ്റിനു വേണ്ടിയാണ് രംഗനാഥൻ വില്ലേജ് ഓഫിസറെ സമീപിച്ചത്. കഴിഞ്ഞ നാലിന് അപേക്ഷ സമർപ്പിച്ചെങ്കിലും സർട്ടിഫിക്കറ്റ് നൽകിയില്ല. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടുമെത്തിയപ്പോൾ 4000 രൂപ നൽകിയാൽ ഭൂമി അളക്കാതെ തന്നെ സർട്ടിഫിക്കറ്റ് നൽകാമെന്ന് രംഗനാഥനോട് പറഞ്ഞു.
ഇക്കാര്യം രംഗനാഥൻ വിജിലൻസ് പാലക്കാട് യൂണിറ്റ് ഡിവൈഎസ്പി എം. ഗംഗാധരനെ അറിയിച്ചു. തുടർന്ന് വില്ലേജ് ഓഫിസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.