പാലക്കാട് നഗരസഭ ഓഫീസിനു മുകളിൽ ജയ് ശ്രീ രാം ബാനർ പ്രദർശിപ്പിച്ച സംഭവം; ബിജെപി പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണം: എസ് ഡി പി ഐ
പാലക്കാട്: തെരെഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൻ്റെ ഭാഗമായി ആർ എസ് എസ് – ബിജെപി പ്രവർത്തകർ ഭരണഘടനാ സ്ഥാപനമായ നഗരസഭ ഓഫീസിനു മുകളിൽ ജൈ ശ്രീ രാം എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചതിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ പോലീസ് അധികാരികൾ തയ്യാറാവണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻറ് എസ് പി അമീർ അലി ആവിശ്യപ്പെട്ടു. നിലവിൽ കേസെടുത്തു എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗിക വിവരമില്ല. പോലീസ് ഇതിനെ ലാഘവത്തോടെ കാണാനാണ് ശ്രമിക്കുന്നത്. നേരെത്തെയും ആർ എസ് എസിനെ സംരക്ഷിക്കുന്ന നിലപാട് പാലക്കാട് പോലീസ് സ്വീകരിച്ചിട്ടുണ്ട്. നിയമ നടപടിയുണ്ടാകാൻ സമ്മർദ്ധം ചെലുത്തേണ്ടതിന് പകരം ഭരണപക്ഷ പാർട്ടി തങ്ങളുടെ യുവജന സംഘടനയെ വെച്ച് കേവല പ്രതിഷേധം സംഘടിപ്പിക്കുന്നത് വിരോധാഭാസമാണ്.
ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. പാലക്കാട് നഗരത്തെ മറ്റൊരു ഗുജറാത്താക്കാനുള്ള ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണിത്. ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്ഥാവന നിസാരമായി കാണാനാവില്ല. പാലക്കാട് നഗരസഭാ ഭരണ തുടർച്ചക്ക് പദ്ധതികൾ ആവിഷ്കരിക്കരിക്കാൻ ചുക്കാൻ പിടിച്ചത് ആർ എസ് എസ് നേതാക്കളായിരുന്നു. പാലക്കാട് നഗരത്തെ കാവിവൽക്കരിക്കാനുള്ള ആർ എസ് എസ് ഗൂഢാലോചന തുടങ്ങിയിട്ട് കാലം ഏറെയായി.
പാലക്കാട് ടിപ്പു സുൽത്താൻ കോട്ടക്കകത്ത് ആസൂത്രിതമായി ക്ഷേത്രം പണിത് ഹനുമാൻ കോട്ടയായി പ്രചരിപ്പിക്കുന്നതും കൽപ്പാത്തി പുഴയുടെ നടുവിൽ പൊതു സ്ഥലം കയ്യേറി ക്ഷേത്രമെന്ന വ്യാജേന ആർ എസ് എസ് കാര്യാലയം പണിതതും ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരം സംഘപരിവാർ നീക്കത്തിനെതിരെ ഇന്ന് വരെ പോലീസോ ബന്ധപ്പെട്ട അധികാരികളോ ആവിശ്യമായ നടപടികൾ കൈകൊണ്ടിട്ടില്ല. ഇത് സംഘപരിവാർ നേതാക്കൾക്ക് ഉത്തരത്തിലുള്ള രാജ്യദ്രോഹപ്രവർത്തനങ്ങൾ ആവർത്തിക്കാൻ സഹായകമായിട്ടുണ്ട്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപമാനിക്കുന്ന നിലപാടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പോലീസ് അധികാരികൾ തയ്യറാവേണ്ടതുണ്ട്.
ആർ എസ് എസ് നടത്തുന്ന ഇത്തരം ചൈതികളോട് പോലീസ് സ്വീകരിക്കുന്ന നിസ്സംഗത ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. പാലക്കാട് കേന്ദ്രീകരിച്ച് സംഘപരിവാർ നടത്തുന്ന ഹീന നീക്കങ്ങൾ തുറന്ന് കാണിച്ച് എസ് ഡി പി ഐ യ്യുടെ നേതൃത്വത്തിൽ കാംപയിനുകൾ നടത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം വാർത്താ കറിപ്പിൽ അറിയിച്ചു.