പാലക്കാട്.അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് മണ്ണാർക്കാട് ഡി.എഫ്.ഒയുടെ പിടിവാശി മൂലമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു
ആദിവാസികള്‍ക്ക് വനഭൂമി വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി റവന്യൂ – വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ഡി.എഫ്. ഒക്കെതിരെ പാലക്കാട് ജില്ല കലക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ജില്ല കലക്ടര്‍ അന്യായമായി ഫയലുകളില്‍ ഒപ്പ് വയ്ക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് ഡി.എഫ്.ഒ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.
വനവകാശ നിയമപ്രകാരം അട്ടപ്പാടിയിലെ 429 ആദിവാസികള്‍ക്ക് ഭൂമി നല്‍കണം. ഇതിന് പുതൂര്‍ പഞ്ചായത്തിലെ ഈ കാണുന്ന നിത്യ ഹരിതവനവും പുല്‍മേടുകളുമാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ നിബിഡ വനം വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. നേരത്തെ ഉള്ള ഡി.എഫ്.ഒയും നിലവിലുള്ള ഡി.എഫ്.ഒയും ഒരേ നിലപാടാണ് സ്വീകരിച്ചത്. ഡി.എഫ്.ഒയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചും കലക്ടറെ പിന്തുണച്ചുമാണ് എ.കെ ബാലന്‍ രംഗത്ത് എത്തിയത്.
മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്ക് എതിരെ പാലക്കാട് ജില്ല കലക്ടര്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. വനത്തെ തകര്‍ക്കുന്ന ഫയലുകളില്‍ ഒപ്പുവെക്കാന്‍ കലക്ടര്‍ നിര്‍ബന്ധിക്കുന്നു എന്ന് കാണിച്ച് ഡി.എഫ്.ഒ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും കത്ത് നല്‍കി. ജോയിന്‍ വെരിഫിക്കേഷന്‍ പോലും നടത്താതെയാണ് വനഭൂമി കൈമാറാന്‍ നീക്കമെന്നാണ് വനം വകുപ്പിന്‍റെ വാദം. എന്നാല്‍ ജോയിന്‍ വെരിഫിക്കേഷന്‍ നടത്താന്‍ ഡി.എഫ്.ഒ തയ്യാറാക്കുന്നില്ലെന്ന് ബാലന്‍ കുറ്റപ്പെടുത്തി. മണ്ണാര്‍ക്കാട് ഡി.എഫ്.ഒയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മാറി വന്നാലും വനം-റവന്യൂ വകുപ്പുകള്‍ തമ്മിലെ തര്‍ക്കം തുടരാനാണ് സാധ്യത.
അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് ഡി.എഫ്.ഒയുടെ പിടിവാശി മൂലമാണെന്ന് എ കെ ബാലൻ
പാലക്കാട്.അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് മണ്ണാർക്കാട് ഡി.എഫ്.ഒയുടെ പിടിവാശി മൂലമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു
ആദിവാസികള്‍ക്ക് വനഭൂമി വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി റവന്യൂ – വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ഡി.എഫ്. ഒക്കെതിരെ പാലക്കാട് ജില്ല കലക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ജില്ല കലക്ടര്‍ അന്യായമായി ഫയലുകളില്‍ ഒപ്പ് വയ്ക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് ഡി.എഫ്.ഒ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.
വനവകാശ നിയമപ്രകാരം അട്ടപ്പാടിയിലെ 429 ആദിവാസികള്‍ക്ക് ഭൂമി നല്‍കണം. ഇതിന് പുതൂര്‍ പഞ്ചായത്തിലെ ഈ കാണുന്ന നിത്യ ഹരിതവനവും പുല്‍മേടുകളുമാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ നിബിഡ വനം വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. നേരത്തെ ഉള്ള ഡി.എഫ്.ഒയും നിലവിലുള്ള ഡി.എഫ്.ഒയും ഒരേ നിലപാടാണ് സ്വീകരിച്ചത്. ഡി.എഫ്.ഒയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചും കലക്ടറെ പിന്തുണച്ചുമാണ് എ.കെ ബാലന്‍ രംഗത്ത് എത്തിയത്.
മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്ക് എതിരെ പാലക്കാട് ജില്ല കലക്ടര്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. വനത്തെ തകര്‍ക്കുന്ന ഫയലുകളില്‍ ഒപ്പുവെക്കാന്‍ കലക്ടര്‍ നിര്‍ബന്ധിക്കുന്നു എന്ന് കാണിച്ച് ഡി.എഫ്.ഒ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും കത്ത് നല്‍കി. ജോയിന്‍ വെരിഫിക്കേഷന്‍ പോലും നടത്താതെയാണ് വനഭൂമി കൈമാറാന്‍ നീക്കമെന്നാണ് വനം വകുപ്പിന്‍റെ വാദം. എന്നാല്‍ ജോയിന്‍ വെരിഫിക്കേഷന്‍ നടത്താന്‍ ഡി.എഫ്.ഒ തയ്യാറാക്കുന്നില്ലെന്ന് ബാലന്‍ കുറ്റപ്പെടുത്തി. മണ്ണാര്‍ക്കാട് ഡി.എഫ്.ഒയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മാറി വന്നാലും വനം-റവന്യൂ വകുപ്പുകള്‍ തമ്മിലെ തര്‍ക്കം തുടരാനാണ് സാധ്യത.