ആരോപണങ്ങൾ അടിസ്ഥാന രഹിതം: തങ്കം ഹോസ്പിറ്റൽ മാനേജ്മെൻ്റ്.
പാലക്കാട്:ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിൽ ആശുപത്രിക്കെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് തങ്കം ആശുപത്രി മാനേജിംഗ് ഡയറക്ടർ ആർ.’ രാജ്മോഹൻ നായർ. ചികിത്സ സംബന്ധമായ വിവരങ്ങൾ എല്ലാ സാഹചര്യങ്ങളിലും ബന്ധുക്കളെ അറിയിച്ചിരുന്നതായും രാജ്മോഹൻ നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശ്വാസോഛാസത്തിലുണ്ടായ കുറവാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കാനിടയാക്കിയത്. പ്രസവത്തെ തുടർന്ന് ഐശ്വര്യക്ക് അധിക രക്തസ്രാവമുണ്ടായി. രക്തസ്രാവം നിർത്തുന്നതിനായി നടത്തിയ ചികിത്സകൾ ഫലം കണ്ടില്ല. ഇതേ തുടർന്ന് ഐശ്വര്യയുടെ ജീവൻ രക്ഷിക്കാനാണ് ഗർഭപാത്രം നീക്കം ചെയ്തത്. ഇതുകൊണ്ടും ഐശ്വര്യയുടെ ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കളറിയാതെ കുഞ്ഞിൻ്റെ മൃതദേഹം മറവു ചെയ്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കുട്ടിയുടെ മൃതദേഹം ഐശ്വര്യയുടെ ബന്ധു രേഷ്മക്ക് കൈമാറുകയാണ് ചെയ്തത്. ഐശ്വര്യയെ പരിശോധനകൾ നടത്തിവന്ന ഡോക്ടർ അവിടെയില്ലായിരുന്നു എന്ന് പറയുന്നതിൽ കഴമ്പില്ല. ജീവനക്കാരുടെ പ്രവർത്തിദിനവും സമയവും അനുസരിച്ചാണ് ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരുമുണ്ടാവുക. ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിൽ അതിവ ദുഖമുണ്ട് ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കും. സി.സി.ടി.വി. യും രേഖകളും ഉൾപ്പടെ എന്തും പരിശോധിക്കാമെന്നും ആർ. രാജമോഹൻ നായർ പറഞ്ഞു. ആശുപത്രി കമ്പിനി സെക്രട്ടറി ചന്ദ്രമൗലി, ഡോ: വേണുഗോപാൽ, ഡോ: പി.എൻ. വാസുദേവൻ, ഡോ: സുഭാഷ് ഗൈനോക്കോളജിസ്റ്റ് ഫെഡറേഷൻ സെക്രട്ടറി ഡോ: എൻ.വേണുഗോപാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു