കർണാടകയിലെ കൃഷ്ണഗിരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പട്ടാമ്പി സ്വദേശികളായ സഹോദരങ്ങൾ മരിച്ചു. പട്ടാമ്പി കരിമ്പുള്ളി തെക്കേതിൽ വീട്ടിൽ വിനീതിന്റെ ഭാര്യ ദിവ്യയും, ദിവ്യയുടെ അനിയൻ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപുവുമാണ് മരിച്ചത്.ബംഗളൂരുവിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. യാത്രയ്ക്കിടെ കാർ പഞ്ചറായതിനെ തുടർന്ന് വാഹനം റോഡരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെ അതുവഴി എത്തിയ ലോറി ഇടിക്കുകയായിരുന്നു.അപകടത്തിൽ ദിവ്യയുടെ ഭർത്താവ് വിനീതിന് ഗുരുതരമായി പരിക്കേറ്റു. വിനീതിനെയും ദിവ്യയെയും കൂടാതെ കുട്ടികളും ബന്ധുക്കളും ഉൾപ്പെടെ എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.









