തങ്ങൾ സിപിഎമ്മുകാരാണെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഷാജഹാൻ കൊലക്കേസ് രണ്ടാം പ്രതി അനീഷ് പറഞ്ഞു.
പാലക്കാട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അനീഷിന്റെ പ്രതികരണം.
അതേസമയം, കേസിൽ കൊട്ടേക്കാട് സ്വദേശികളായ നാലുപേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിവരാജൻ, സതീഷ്, വിഷ്ണു, സുനിഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് ആയുധം എത്തിച്ച നാലുപേർ കസ്റ്റഡിയിലായി.
ബിജെപി അനുഭാവികളായ 8 പേർ രാഷ്ട്രീയ
വൈരാഗ്യം കൊണ്ട് ഷാജഹാനെ
വെട്ടിക്കൊലപ്പെടുത്തിയെന്നാണ്
എഫ്ഐആറിൽ രേഖപ്പെടുത്തിയതെങ്കിലും
പിടിയിലായ പ്രതികളുടെ രാഷ്ട്രീയ
പശ്ചാത്തലം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.