പാലക്കാട്: ഒറീസ്സയിൽ നിന്നും മൊത്തമായി കേരളത്തിൽ എത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയായിരുന്ന ഒറീസ്സ സ്വദേശി പോലീസ് പിടിയിലായി.
രോഹിത്ത് കുമാർ ബഹ്‌റയാണ് കഞ്ചിക്കോട് ചടയൻകലായ് കിണർ സ്റ്റോപ്പ് പരിസരത്ത് വെച്ച്
കസബ പേലീസിൻ്റെ പിടിയിലായത്. സംസ്ഥാനത്ത് നടത്തിവരുന്ന നർക്കോട്ടിക്ക് ഡ്രൈവിന്റെ ഭാഗമായി നടത്തുന്ന കർശനമായ പരിശോധനയിലാണ് പ്രതി പോലീസിന്റെ പിടിയിലായത് .
കഞ്ചിക്കോട് ഇൻഡസ്ട്രിയൽ മേഖലയിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് ജോലിക്കെത്തിയ പ്രതി അന്യ സംസ്ഥാന തൊഴിലാളികൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് വിൽപ്പന നടത്തി വരുന്നത്.പി ടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണയിൽ നാലര ലക്ഷം രൂപ വിലവരും . വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് ഡിവൈഎസ്പി വി.കെ.രാജു, കമ്പബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് എന്നിവരുടെ നിർദ്ദേശാനുസരണം കസബ സബ് ഇൻസ്പെക്ടർ എസ്. അനീഷ് , ജഗ്‌മോഗൻ ദത്ത, എ.എസ്.ഐ.രമേഷ് , സി.പി.ഒ. മാരായ സിജി, ആർ. രാജീദ്, ബിജു, പ്രിൻസ്, ഹോംഗാർഡ് വേണുഗോപാൽ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.