പാലക്കാട് ആഴമുള്ള കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്ലസ്ട വിദ്യാർത്ഥിനി മുങ്ങി മരിച്ചു. കരിപ്പോട് അടിച്ചിറ സ്വദേശി ശിഖാദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ അത്താണിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് അപകടം ഉണ്ടായത്. ഇവിടെ ഒരു കൂട്ടുകാരിയുടെ വീട്ടിലെത്തിയതായിരുന്നു മരിച്ച ശിഖയും സഹോദരി ശില്പയും. ഇതുവഴി നടക്കാനിറങ്ങുമ്ബോൾ സഹോദരി ശില്പയുടെ കാലിൽ ചെളി പുരളുകയും ഇവിടത്തെ കുളത്തിൽ കഴുകാൻ എത്തുകയും ആയിരുന്നു.
ഇതിന് പിന്നാലെയാണ് ശില്പ കുളത്തിലേക്ക് വീഴുന്നത് കണ്ട് ശിഖ രക്ഷിക്കാൻ എത്തിയത്. എന്നാൽ ശില്പയ്ക്ക് പുല്ലുകളിൽ പിടിച്ചു രക്ഷപ്പെടാൻ സാധിച്ചു. ശിഖ വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. നിലവിളികൾ കേട്ട് പ്രദേശത്ത് ആളുകൾ എത്തിയെങ്കിലും ശിഖയെ രക്ഷിക്കാൻ സാധിച്ചില്ല.